കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ആള്‍മാറാട്ട കേസ്, പ്രിന്‍സിപ്പലും വിശാഖും കീഴടങ്ങി

തിരുവനന്തപുരം. കാട്ടാക്കട ആള്‍മാറാട്ട കേസില്‍ പ്രതികളായ എ വിശാഖും മുന്‍ കോളേജ് പ്രിന്‍സിപ്പല്‍ ജിജെ ഷൈജുവും കീഴടങ്ങി. കാട്ടാക്കട പോലീസ് സ്‌റ്റേഷനില്‍ എത്തിയാണ് ഇരുവരും കീഴടങ്ങിയത്. കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ച പെണ്‍കുട്ടിക്ക് പകരം എസ്എഫ്‌ഐ നേതാവിന്റെ പേരു ചേര്‍ത്താണ് സര്‍വകലാശാലയ്ക്ക് പട്ടിക നല്‍കിയത്.

തുടര്‍ന്ന് സംഭവം വിവാദമായതോടെ കോളേജ് ഇത് പിന്‍വലിച്ചു. ഒപ്പം പ്രിന്‍സിപ്പലിനെ സ്ഥാനത്ത് നിന്നുംമാറ്റി. തിരഞ്ഞെടുപ്പില്‍ വിജയിച്ച അനഘ എന്ന കുട്ടിക്ക് പകരം ഒന്നാം വര്‍ഷ ബിഎസ്സി വിദ്യാര്‍ഥി വിശാഖിന്റെ പേരാണ് നല്‍കിയത്. അതേസമയം ഇയാള്‍ മത്സരിച്ചിരുന്നില്ല. കോളേജില്‍ നിന്നും തിരഞ്ഞെടുത്ത യുയുസിമാരില്‍ നിന്നുമാണ് വോട്ടെടുപ്പിലൂടെ സര്‍വകലാശാല യൂണിയന്‍ ഭാരവിാഹികളെ തിരഞ്ഞെടുക്കുക.