വണ്ണം കുറയ്ക്കാൻ കീ ഹോൾ സർജറി, ശസ്ത്രക്രിയ; യുവതി ഗുരുതരാവസ്ഥയിൽ

ശരീര വണ്ണം കുറയ്ക്കാനും ശരീരസൗന്ദര്യം കൂട്ടാനുമൊക്കെ ചികിത്സകൾ ചെയ്യുന്നപ്രവണത കൂടിവരുകയാണ്. ദാ… ഇത്തരത്തിലൊരു ചികിത്സയ്ക്ക് വിധേയയായ യുവതി ​ഗുരുതരാവസ്ഥയിലായ വാർത്ത വന്നിരിക്കുന്നു. 23 കാരിയുടെ കുടുംബം കൊച്ചിയിലെ ഒരു ക്ലിനിക്കിനെതിരെ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.

ശരീര വണ്ണം കുറക്കാമെന്ന് വാഗ്ദാനം വിശ്വസിച്ച് ശസ്ത്രക്രിയക്ക് വിധേയയാക്കിയ യുവതിയെ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ പിഴവിൽ കൊച്ചിയിലെ ഒരു ക്ലിനിക്കിനെതിരെ 23 കാരിയുടെ കുടുംബം രംഗത്തെത്തി. സംഭവത്തിൽ പൊലീസും അന്വേഷണം തുടങ്ങി. തിരുവനന്തപുരം സ്വദേശി വർഷ എന്നയുവതിയുടെ ആരോഗ്യ നിലയാണ് ശസ്ത്രക്രിയക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായത്.

പ്രസവ ശേഷം ശരീരത്തിൽ അടിഞ്ഞ കൊഴുപ്പ് നീക്കം ചെയ്യാൻ മെയ് 19നാണ് തിരുവനന്തപുരം സ്വദേശി വർഷ കൊച്ചിയിലെ ക്ലിനിക്കിൽ ചികിത്സ തേടുന്നത്. ആദ്യം നടന്നത് കീ ഹോൾ സർജറി. ഇത് പരാജയപ്പെട്ടതിന് പിന്നാലെയാണ് ജൂൺ മാസം 11ന് വയറിൽ ശസ്ത്രക്രിയ നടത്തുന്നത്. എന്നാൽ ഈ ചികിത്സയും കൈവിട്ടു .കൊഴുപ്പ് മാറിയില്ലെന്ന് മാത്രമല്ല അണുബാധയേറ്റ് വഷയുടെ ജീവൻ തന്നെ അപകടത്തിലായി.പരിചയക്കാരനായ തിരുവനന്തപുരം സ്വദേശി സിറാജ് വഴിയാണ് കൊച്ചി കലൂരിലെ ക്ലിനിക്കിൽ വർഷയും കുടുംബവും എത്തിയത്.

അറുപതിനായിരം രൂപയാണ് ചികിത്സക്കായി മുടക്കിയത്. ജീവൻ തന്നെ അപകടത്തിലായതോടെയാണ് വഞ്ചിക്കപ്പെട്ടെന്ന് മനസിലായത്. ആരോഗ്യാവസ്ഥ മോശമായതോടെ വർഷ കഴിഞ്ഞ ജൂൺ 18ന് എറണാകുളത്തെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതിന് പിന്നാലെയാണ് വർഷയുടെ അമ്മ സരിത കടവന്ത്ര പൊലീസിൽ പരാതി നൽകിയത്. അനസ്തേഷ്യ കൊടുത്തല്ല മകൾക്ക് സർജറി നടത്തിയതെന്ന് വർഷയുടെ അമ്മ ആരോപിച്ചു.

ചികിത്സയുടെഭാഗമായി ചെയ്ത കാര്യങ്ങൾ മകൾ പറഞ്ഞത് കേട്ടിട്ട് സഹിക്കാനായില്ലെന്നും പലർക്കും ഇത്തരം അബദ്ധം പറ്റിയിട്ടും ആരും പരാതിയുമായി രംഗത്ത് വരാത്തതാണെന്നും അമ്മ പറഞ്ഞു. എന്നാൽ ക്ലിനിക്കോ ചിക്ത്സ നടത്തിയ ഡോക്ടർമാരോ ിക്കാര്യത്തിൽ പ്രതികരണം നടത്തിയിട്ടില്ല. യുവതിയുടെ പരാതി പരിശോധിക്കുകയാണെന്നും ഡോക്ടർക്കെതിരെ ആദ്യ പരാതിയാണെന്നും കടവന്ത്ര പൊലീസ് വ്യക്തമാക്കി.