പൊലീസെന്ന വ്യാജേനയെത്തി സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി, കാൽ കിലോ സ്വർണം കവർന്നു, മൂന്നുപേർ അറസ്റ്റിൽ

തൃശൂർ: പോലീസെന്ന വ്യാജേനയെത്തി സ്വർണ വ്യാപാരിയെ തട്ടികൊണ്ട് പോയി മർദ്ദിച്ച് സ്വർണം തട്ടിയെടുത്തു. മൂന്ന് പേർ അറസ്റ്റിൽ. നോർത്ത് പറവൂർ സ്വദേശികളായ ബിനോയ്, മിഥുൻ മോഹൻ, വിനീഷ് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം 17-ന് തൃശൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം . ആലപ്പുഴ സ്വദേശിയായ സ്വർണ വ്യാപാരിയെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. വ്യാപാരിയിൽ നിന്നും കാൽ കിലോ സ്വർണവും പ്രതികൾ അപഹരിച്ചതായി പോലീസ് അറിയിച്ചു.

പോലീസ് വേഷത്തിലെത്തിയ പ്രതികൾ വ്യാപാരിയെ ബലമായി കാറിൽ കയറ്റുകയായിരുന്നു. തുടർന്ന് വ്യാപാരിയെ മർദ്ദിച്ച് അവശനാക്കിയ ശേഷം സ്വർണം കവർന്നു. മർ​ദ്ദനമേറ്റ് അവശനായ വ്യാപാരിയെ സംഘം വാരാപ്പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. സിറ്റി ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.