കാറ്റില്‍ സംവൃതയുടെ വിഗ് തെറിച്ചു പോകുന്ന നിമിഷം, കണ്ണു നിറഞ്ഞു പോയി, ലാല്‍ ജോസ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാല്‍ ജോസ്. ഇപ്പോള്‍ തന്റെ സിനിമ ജീവിതത്തില്‍ കണ്ണു നിറഞ്ഞ നിമിഷത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ലാല്‍ ജോസ് തന്റെ മനസ് തുറന്നത്.

കണ്ണു നിറഞ്ഞു പോയ ഈ ഷോട്ട് ചിത്രീകരിച്ചത് ദുബായിലാണ്. ഡയമണ്ട് നെക്ലസില്‍ സംവൃതയുടെ കഥാപാത്രവും ഫാസിലിന്റെ കഥാപാത്രവും ഒരുമിച്ച് ഒരു പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യുന്നതിനിടെ സംവൃതയുടെ വിഗ് തലയില്‍ നിന്ന് തെറിച്ചു വീണു പോകുന്ന നിമിഷമുണ്ട്. കാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള കീമോതെറപ്പി മൂലം സംവൃതയുടെ കഥാപാത്രത്തിന്റെ തലമുടിയെല്ലാം കൊഴിഞ്ഞു പോയതു മൂലം വെച്ചിരുന്ന വിഗ്ഗാണ്. ആ നിമിഷം സംവൃതയുടെ മുഖത്തെ ഭാവവും ജീവിതത്തില്‍ അറിയാവുന്ന പലര്‍ക്കും കാന്‍സര്‍ പിടിപെട്ട് സമാനമായി മുടി കൊഴിഞ്ഞു പോയതുമെല്ലാം പെട്ടെന്ന് ഓര്‍മ്മ വന്നതു മൂലം അറിയാതെ കണ്ണു നിറഞ്ഞു പോയി.-ലാല്‍ ജോസ് പറഞ്ഞു.

അതേസമയം പുതിയ ചിത്രമായ മ്യാവൂ ഉടന്‍ പ്രദര്‍ശനത്തിന് എത്തുന്നതിന്റെ സന്തോഷത്തിലാണ് ലാല്‍ ജോസ്. സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയുമാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്.