കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചതെന്നത് കാവ്യയ്ക്കുള്ള സംശയമാണ് പകയ്ക്ക് കാരണം, ലിബര്‍ട്ടി ബഷീര്‍ പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവനും അന്വേഷണ സംഘത്തിനു മുന്നിലേക്ക് എത്തുകയാണ്. ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മലയാള സിനിമയില്‍ ആര്‍ക്കും അതിജീവിതയോട് പകയോ വൈരാഗ്യമോ ഇല്ല. അതിജീവിതയായ നടിയോട് ദിലീപിനും കാവ്യയ്ക്കും മാത്രമാണ് പകയെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. അതിജീവിതയാണ് കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചതെന്നത് കാവ്യയ്ക്കുള്ള സംശയമാണ്. എന്നാല്‍ മഞ്ജു വാര്യര്‍ക്ക് ആ ബന്ധത്തെ കുറിച്ച് നേരത്തേ അറിയാമായിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു.

ചേച്ചി എന്ന് വിളിച്ചാണ് കാവ്യ മഞ്ജുവിന് പിന്നാലെ നടന്നത്. അവസാനം സ്വന്തം ഭര്‍ത്താവിനെ കാവ്യ തട്ടിയെടുത്തു എന്നത് ഏത് പെണ്ണാണ് സഹിക്കുക. ആ വൈരാഗ്യം മഞ്ജു ഇതുവരെ കാണിച്ചിട്ടില്ല. ഇപ്പോള്‍ ദൈവത്തിന്റെ കളിയാണ് നടക്കുന്നത്. കാവ്യയെ അന്നേ തന്നെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ പല സമ്മര്‍ദ്ദങ്ങളും ഉണ്ടായി. എന്നാല്‍ ഇപ്പോഴത്തെ അന്വേഷണ സംഘത്തിന് പരിപൂര്‍ണ സ്വാതന്ത്ര്യമുണ്ട്. അതാണ് കേസില്‍ അന്വേഷണ പുരോഗതി ഉണ്ടായത്. കാവ്യ ചെയ്‌തെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ദിലീപ് നടത്തിയ കാര്യങ്ങള്‍ കാവ്യയ്ക്ക് അറിയാമെന്ന് തന്നെയാണ് കരുതുന്നത്. കാവ്യയ്ക്ക് മഞ്ജുവിനോടും മഞ്ജുവിന് കാവ്യയോടും വൈരാഗ്യം ഉണ്ട്. അതൊരിക്കലും ജീവിത്തതില്‍ മാറാത്ത വൈരാഗ്യമാണ്. മലയാള സിനിമയില്‍ ആര്‍ക്കും അതിജീവിതയോട് പകയോ വൈരാഗ്യമോ ഇല്ല. അതിജീവിതയായ നടിയോട് ദിലീപിനും കാവ്യയ്ക്കും മാത്രമാണ് പക.

മഞ്ജുവും അതിജീവിതയും തമ്മിലാണ് സൗഹൃദം ഉണ്ടായിരുന്നത്. കാവ്യയുമായി അവര്‍ക്ക് സൗഹൃദമൊന്നും ഇല്ല. മഞ്ജുവിന്റേയും കാവ്യയുടേയും കാര്യമെല്ലാം തുടക്കം മുതലേ തനിക്ക് അറിയാം. കാവ്യയ്ക്ക് നല്ല കാര്യം ചെയ്ത ആളല്ല അതിജീവിത, അവര്‍ക്ക് കാവ്യ ദിലീപിനെ വിവാഹം കഴിച്ചതിനോട് എതിര്‍പ്പായിരുന്നു. അതിജീവിതയാണ് കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചതെന്നത് കാവ്യയ്ക്കുള്ള സംശയമാണ്. എന്നാല്‍ മഞ്ജു വാര്യര്‍ക്ക് ആ ബന്ധത്തെ കുറിച്ച് നേരത്തേ അറിയാമായിരുന്നു. മീനാക്ഷിക്ക് രണ്ട് മാസം പ്രായമുള്ളപ്പോള്‍ തന്നെ ദിലീപിന് കാവ്യയുമായി ബന്ധമുണ്ടെന്ന് മഞ്ജുവിന് അറിയാമായിരുന്നു’.

എറണാകുളത്ത് ഒരു ഇന്റര്‍നാഷ്ണല്‍ ഹോട്ടലില്‍ ഒരു പടത്തിന്റെ 125ാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ പാതിരാ ഒരു മണിക്ക് മഞ്ജു കുഞ്ഞിനേയും കൊണ്ട് ഒറ്റക്കിരുന്ന് കരയുകയായിരുന്നു. ഞാന്‍ അന്വേഷിപ്പോള്‍ മഞ്ജു പറഞ്ഞത് ചേട്ടനെ കാണുന്നില്ലെന്നാണ്. ആ സമയം ദിലീപ് ബാത്ത്‌റൂമില്‍ പോയി കാവ്യയുമായി ഫോണില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്നു. ഞാനാണ് കാവ്യയെ കാറില്‍ വീട്ടിലേക്ക് അയച്ചത്. മലയാളം ഇന്‍ഡസ്ട്രിയില്‍ ഉള്ള മഞ്ജുവിന്റെ കൂട്ടുകാരികള്‍ക്കെല്ലാം കാവ്യ മാധവനോട് വെറുപ്പാണ്. പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുക്കാനുള്ള ധൈര്യമോ കെല്‍പ്പോ കാവ്യയ്ക്ക് ഇല്ല. ദിലീപ് തന്നെയാണ് ക്വട്ടേഷന്‍ കൊടുത്തത് തന്നെയെന്നാണ് കരുതുന്നത്. കാവ്യയ്ക്ക് ഭയം ഉള്ളത് കൊണ്ടാണ് ഇപ്പോള്‍ ചോദ്യം ചെയ്യിലിനായി ഹാജരാകാതിരിക്കുന്നത്. അതിജീവിതയുടെ വിവാഹം മുടക്കാന്‍ വേണ്ടിയാണ് ദിലീപ് ശ്രമിച്ചത്. കാവ്യയുടേയും ദിലീപിന്റേയും ലക്ഷ്യം അതായിരുന്നു. പള്‍സര്‍ സുനിയുമായി പ്രണയം ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമായിരുന്നു. എന്നാല്‍ സുനി നടിയെ ദ്രോഹിച്ചു. അതിജീവിത പോലീസില്‍ പരാതി കൊടുക്കുമെന്ന് ദിലീപ് കരുതിയിരുന്നില്ല.