പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി, മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

ചേര്‍പ്പ്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വട്ടല്ലൂര്‍ ചക്രത്തൊടി വീട്ടില്‍ അഷ്‌റഫ് എന്ന 42കാരനെയാണ് മലപ്പുറത്ത് നിന്നും ചേര്‍പ്പ് പോലീസ് പിടികൂടിയത്. പോകസോ നിയമപ്രകാരമാണ് അറസ്റ്റ്.

ചിറയ്ക്കലില്‍ താമസിച്ച് മദ്രസ പഠനം നടത്തി വന്ന 15കാരനാണ് അഷ്‌റഫിന്റെ പീഡനത്തിന് ഇരയായത്. പീഡന വിവരം വിദ്യാര്‍ത്ഥി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചേര്‍പ്പ് പോലീസ് അഷ്‌റഫിനെ പിടികൂടുകയായിരുന്നു.

നേരത്തെ കയ്പമംഗലത്തും സമാനമായ സംഭവമുണ്ടായിരുന്നു. കയ്പമംഗലം ചളിങ്ങാട് സ്വദേശി തോയപുറത്ത് വീട്ടില്‍ ജുബൈര്‍ എന്ന 36കാരനെയാണ് പോലീസ് പിടികൂടിയത്. പോക്സോ നിയമ പ്രകാരമാണ് ജുബൈറിന് എതിരെ കേസ് എടുത്തത്. പതിമൂന്ന് വയസുള്ള ആണ്‍കുട്ടിയെ ജുബൈര്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്. മതിലകം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്പെക്ടര്‍ ടികെ ഷൈജുവും സംഘവുമാണ് ജുബൈറിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.