കാസർകോട് സക്കാത്ത് വാങ്ങാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ച് മദ്രസ അദ്ധ്യാപകൻ, അറസ്റ്റ്

കാസർകോട് : സംസ്ഥാനത്ത് മദ്രസ അദ്ധ്യാപകർ പ്രതികളാകുന്ന പീഡനക്കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കാസർകോട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിലായി. പെരിയ കുണിയയിൽ എൻഎ മുഹമ്മദ് ഷഹദിനെ(27)യാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ മാസം എട്ടാം തീയതി പടന്നയിലെ മുറിയില്‍വെച്ചും ഒമ്പതിന് കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ചുമാണ് പ്രതി ആൺകുട്ടിയെ പീഡിപ്പിച്ചത്.

കഴിഞ്ഞ നോമ്പ് സമയത്ത് സക്കാത്ത് വാങ്ങാനെത്തിയ ആണ്‍കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്. പരാതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം പോക്സോ നിയമപ്രകാരം കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം മലപ്പുറം വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയ കേസില്‍ രണ്ട് ദിവസം മുൻപ് മദ്രസാ അദ്ധ്യാപകന്‍ അറസ്റ്റില്ലായിരുന്നു. കുറ്റിപ്പുറം മധുരശ്ശേരി സ്വദേശി ഹബീബിനെ പോലീസ് അറസ്റ്റ് ചെയ്തത്.

നിരവധി കുട്ടികളെ ലൈംഗികാതിക്രമണം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് വളാഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് നടപടി. 2022 മുതല്‍ ഇയാള്‍ കുട്ടികളെ പീഡനത്തിനരയാക്കിയെന്നാണ് പരാതി. ഇയാള്‍ ലൈംഗിക താത്പര്യത്തോടെ കുട്ടികളെ സ്പര്‍ശിച്ചതായാണ് പരാതിയില്‍ പറയുന്നത്. പ്രതിക്കെതിരെ അഞ്ച് വിദ്യാര്‍ഥികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.