മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ഇനി രക്ഷയില്ല, ജോലി നല്‍കാതെ അറബികള്‍

തിരുവനന്തപുരം: പ്രവാസികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി സാധ്യതകള്‍ അവസാനിക്കുകയാണ്. വലിയ തോതില്‍ അറബികള്‍ തൊഴില്‍ രംഗത്തേക്ക് കടന്നു വരുന്നതാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വലിയ തിരിച്ചടി ആയിരിക്കുന്നത്. ഇപ്പോള്‍ തന്നെ ഗള്‍ഫിലെ കമ്പനികളിലും മറ്റ് സ്ഥാപനങ്ങളിലും ഉയര്‍ന്ന തസ്തികകളില്‍ എല്ലാം തന്നെ അറബികളാണുള്ളത്. മാത്രമല്ല അറബി വനിതകള്‍ ജോലി രംഗത്തേക്ക് എത്തിയതും മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായി.

അറബികള്‍ വിദേശ രാജ്യങ്ങളില്‍ പോയി വിദ്യാഭ്യാസം നേടുകയാണ്. ഇത്തരത്തില്‍ പഠനം പൂര്‍ത്തിയാക്കി എത്തുന്ന അറബികള്‍ കമ്പനികളിലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ കയറിക്കൂടും. നേരത്തെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ വാണിരുന്ന ഉയര്‍ന്ന പോസ്റ്റുകളില്‍ ഇപ്പോള്‍ അറബികളുടെ പക്കലാണ്. മാത്രമല്ല ഇപ്പോള്‍ പ്രവാസികളാണ് കാഴ്ചക്കാര്‍ ആയിരിക്കുന്നത്. 55 വയസ് പിന്നിട്ടവരെ കമ്പനികള്‍ പൂര്‍ണമായും ഒഴിവാക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. നേരത്തെ പ്രായം കണക്കാക്കാതെ മികവും പരിചയ സമ്പത്തുമുള്ള പ്രവാസികളെ കമ്പനികള്‍ തുടരാനായി അനുവദിച്ചിരുന്നു.

മുമ്പ് അബുദാബിയിലെ ദാസ് ഐലന്റുപോലുള്ള സ്ഥലങ്ങളില്‍ പുരുഷന്മാര്‍ മാത്രമായിരുന്നു ജോലി ചെയ്തിരുന്നത്. ഇപ്പോള്‍ അവിടെ അറബി വനിതകളും ജോലിക്കെത്തി. ഇത് മലയാളികളടക്കമുള്ളവര്‍ക്ക് ഭീഷണിയായി.

സൗദി അറേബ്യയില്‍ തൊഴില്‍ മേഖലയിലെ സ്വദേശികളുടെ എണ്ണം ഇരട്ടിയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. സൗദി പൗരന്മാരുടെ ഇടയിലെ തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിച്ചതായി ജനറല്‍ അതോറിട്ടിഫോര്‍ സ്റ്റാറ്റിക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാളികള്‍ അടക്കമുള്ള രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം 76 ശതമാനമാണ്. 130 ലക്ഷം തൊഴിലാളികളില്‍ 31 ലക്ഷം പേരര്‍ സ്വദേശികളാണ്. മുമ്ബ് അങ്ങനെയല്ലായിരുന്നു. വിദേശ ആധിപത്യമായിരുന്നു. അതിനെയാണ് ഇപ്പോള്‍ ഒന്നുമല്ലാതെ ആക്കിയിരിക്കുന്നത്.

അറബിരാജ്യങ്ങളിലെ യുവതീയുവാക്കളുടെ ഇടയിലെ തൊഴിലില്ലായ്മ ദിനംപ്രതി കുറഞ്ഞു വരികയാണ്. സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്ക് 12 ശതമാനമായി കുറഞ്ഞു. തൊഴില്‍ മന്ത്രാലയം, സൗദി ഓര്‍ഗനൈസേഷന്‍ ഓഫ് ജനറല്‍ ഇന്‍ഷ്വറന്‍സ്, മാനവ വിഭവ നിധി, നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവയില്‍ നിന്നുള്ള സ്ഥിതി വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അതോറിട്ടി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

വിവിധ സര്‍ക്കാര്‍ പോര്‍ട്ടലുകളില്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്ത അറബി ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം 10,25,328 ആണ്. ഇതില്‍ സ്വന്തമായി ജോലി ചെയ്യുന്നവരുണ്ടെന്നും ആഭ്യന്തര നിക്ഷേപ മേഖലയില്‍ അറബി പൗരന്മാരുടെ പങ്കാളിത്തം വര്‍ദ്ധിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. 2022 ആകുമ്‌ബോള്‍ വിദേശികളെ പൂര്‍ണമായും പുറം തള്ളി അറബികള്‍ പ്രധാന തസ്തികകളില്‍ വാഴുന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പാേക്ക്. തൊഴിലാളികള്‍ക്ക് കുറഞ്ഞ ശമ്ബളത്തില്‍ മാത്രം ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് വരാനിരിക്കുന്നത്.