സ്വപ്‌ന അത്ര നിസാരക്കാരിയല്ല, സ്വന്തമായി ഗുണ്ട സംഘം, കേട്ടാല്‍ അറയ്ക്കുന്ന തെറി, വെളിപ്പെടുത്തലുമായി മര്‍ദനമേറ്റ യുവാവ്

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് അത്ര നിസാരക്കാരിയല്ല. ആരെയും തകര്‍ക്കാനുള്ള ശക്തി സ്വപ്‌നയ്ക്കുണ്ടെന്നാണ് പുറത്തെത്തുന്ന വെളിപ്പെടുത്തല്‍. സ്വപ്‌ന സുരേഷിന് സ്വന്തമായി തന്നെ ഒരു ഗുണ്ടാ സംഘമുണ്ടെന്നാണ് പുറത്തെത്തുന്ന വിവരം. സ്വപ്‌നയുടെ സഹോദരന്റെ വിവാഹ സത്കാരത്തിന് ഇടെ മര്‍ദനമേറ്റ യുവാവാണ് സ്വപ്‌നയുടെ മുഖം പൊയ്മുഖം പിച്ചിചീന്തിയിരിക്കുന്നത്. സ്ത്രീകളോടും കുട്ടികളോടും പോലും അതിക്രൂരമായിട്ടാണ് സ്വപ്‌ന പെരുമാറിയത് എന്നാണ് യുവാവ് പറയുന്നത്.

വിവാഹം മുടക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച ഹോട്ടല്‍ മുറിയില്‍ തടഞ്ഞുവെച്ചു. സ്വപ്‌നയുടെ ഭര്‍ത്താവും, സുഹൃത്തും കേസിലെ പ്രിതിയായ സരിത്തും പത്തിലേറെ ബോഡിഗാര്‍ഡുകളും സ്വപ്‌നയ്ക്ക് ഒപ്പം അവിടെയുണ്ടായിരുന്നു. സ്വപ്‌ന വാ നിറയെ കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിച്ചു. മറ്റൊരു പെണ്ണും വിളിക്കാത്ത അസഭ്യം. മാത്രമല്ല തുടര്‍ച്ചായായി തന്റെ മുഖത്തടിക്കുകയും ചെയ്‌തെന്ന് യുവാവ് പറയുന്നു. തന്റെ അമ്മയെയും മകളെയും ഉപദ്രവിച്ചു. ഒടുവില്‍ അമ്മ ബഹളം വെച്ചപ്പോഴാണ് ഉപദ്രവം അവസാനിപ്പിച്ചതെന്ന് സംഭവം പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് വെളിപ്പെടുത്തി.

മാത്രമല്ല മര്‍ദനം മുഖ്യമന്ത്രിയുടെ സെക്രട്ടറി ആയിരുന്ന എം ശിവശങ്കറിന്റെ മുന്നില്‍ വെച്ച് ആയിരുന്നു എന്നും കല്യാണത്തിനും സത്കാരത്തിനും ശിവശങ്കര്‍ പൂര്‍ണസമയമുണ്ടായിരുന്നു എന്നും യുവാവ് പറഞ്ഞു. മുറിയുടെ പുറത്ത് ഹാളില്‍ വെച്ച് ഉപദ്രവിക്കുമ്പോള്‍ ശിവശങ്കര്‍ അടക്കം ഉള്ളവര്‍ അവിടെ ഉണ്ടായിരുന്നു എന്നും യുവാവ് ഒരു മാധ്യമത്തോട് വ്യക്തമാക്കി.

സ്വര്‍ണ കടത്ത് പിടികൂടി ഏഴ് ദിവസം ആയിട്ടും സ്വപ്‌ന സുരേഷിനെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ആയിട്ടില്ല. സ്വപ്‌ന ഇപ്പോഴും ഒളിവില്‍ തന്നെയാണ്. സ്വപ്നയുടെ ഒളിയിടം സംബന്ധിച്ച് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചെങ്കിലും കസ്റ്റംസ് ആവശ്യപ്പെട്ടാല്‍ നല്‍കാമെന്ന നിലപാടിലാണ് പൊലീസ്.