എയർഹോസ്റ്റസിന്റെ സ്വകാര്യഭാഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തി യാത്രക്കാരൻ, കൈയോടെ പിടികൂടി വ്‌ളോഗര്‍

മുംബൈ : വിമാനത്തിനുള്ളിൽ എയർഹോസ്റ്റസിന്റെ സ്വകാര്യഭാഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ യാത്രക്കാരനെ കൈയോടെ പിടികൂടി വ്‌ളോഗര്‍. ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് യാത്ര തിരിച്ച സ്പൈസ് ജെറ്റ് വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. യാത്രക്കാരനായ മധ്യവയസ്കൻ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപെട്ട് വ്ലോഗർ ദൃശ്യങ്ങൾ അവരുടെ മൊബൈലിൽ പകർത്തി.

പിന്നാലെ തെളിവ് സഹിതം അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ വിമാനത്തിൽ നിന്ന് എടുത്ത ക്യാബിൻ ക്രൂവിന്റേതടക്കമുള്ള സ്വകാര്യഭാഗങ്ങളുടെ ഫോട്ടോകളും വീഡിയോകളും കണ്ടെത്തുകയായിരുന്നു. സ്പൈസ് ജെറ്റ് വക്താവ് വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

ഓഗസ്റ്റ് രണ്ടിനായിരുന്നു സംഭവം.ടേക്ക് ഓഫ് സമയത്ത് ജംബ് സീറ്റിൽ ഇരിക്കുകയായിരുന്നു ക്യാബിൻ ക്രൂ. ഈ സമയത്താണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ഇയാൾ ചിത്രങ്ങൾ ഡീലീറ്റ് ചെയ്ത് മാപ്പ് പറയുകയും ചെയ്തതായി വിമാനധികൃതർ വ്യക്തമാക്കി.