രോഹിണി കരച്ചിലോട് കരച്ചില് ആയിരുന്നു, എനിക്ക് അതിനേക്കാളും വലിയ വിഷമമായി പോയി, മണിയന്‍പിള്ള രാജു പറയുന്നു

ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന നടിയാണ് രോഹിണി. ബാലതാരമായി സിനിമയില്‍ എത്തി പിന്നിട് നായികയായി താരം തിളങ്ങി. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ ചിത്രങ്ങളിലും രോഹിണി അഭിനയിച്ചു. ആന്ധ്രയാണ് സ്വദേശമെങ്കിലും നിടക്ക് മോളിവുഡിലും മികച്ച വേഷങ്ങള്‍ ലഭിച്ചു. ഇപ്പോള്‍ തമിഴ്, തെലുങ്ക് ഭാഷകളില്‍ രോഹിണി സജീവമാണ്. രോഹണിയെ കരയിപ്പിച്ച ഒരു അനുഭവം പറയുകയാണ് നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു.

മണിയന്‍പിള്ള രാജുവിന്റെ വാക്കുകളിങ്ങനെ, രോഹിണിയും ഞാനും അടുത്ത സുഹൃത്തുക്കളണ്. എന്‌റെ നായികയായിട്ട് രോഹിണി അഭിനയിച്ചിട്ടുണ്ട്. രോഹിണിയെ ഞാന്‍ കരയിപ്പിച്ച, എനിക്ക് വിഷമമുണ്ടാക്കിയ ഒരു സംഭവമുണ്ട്. അറിയാത്ത വീഥികള്‍ എന്ന കെഎസ് സേതുമാധവന്‌റെ സിനിമയില്‍ അഭിനയിക്കുമ്‌ബോള്‍ ചിത്രീകരണ സ്ഥലത്ത് ചുവപ്പ് നിറമുളള ഒരു ഫ്രൂട്ടുണ്ടായിരുന്നു. ഇത് എന്താണെന്ന് ചോദിച്ചപ്പോള്‍ ഭയങ്കര ഏരിവുളള മുളകാണെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇത് കടിച്ചുകഴിഞ്ഞാല്‍ മൂന്നാല് ദിവസത്തേക്ക് വായില്‍ നിന്ന് ഏരിവ് പോവില്ല. അപ്പോ തോന്നിയ ഒരു മോശം ബുദ്ധി.

ഞാന്‍ രോഹിണിയുടെ അടുത്ത് പറഞ്ഞു; നീ വാ തുറന്നാല്‍ നല്ലൊരു ഫ്രൂട്ട് തരാം എന്ന്. കഴിച്ചുനോക്കണം ഭയങ്കര ടേസ്റ്റാണെന്നെന്നും പറഞ്ഞു. അങ്ങനെ മുളകാണെന്ന് അറിയാതെ രോഹിണി അത് വായില്‍ ഇട്ടപ്പോ ഷൂട്ടിംഗ് വരെ നിന്നുപോയി. രോഹിണി കരച്ചിലോട് കരച്ചില് ആയിരുന്നു. എനിക്ക് അതിനേക്കാളും വലിയ വിഷമമായി പോയി.

പിന്നെ ആള്‍ക്കാര് ഗ്ലാസില്‍ വെളിച്ചെണ്ണ കൊടുക്കുന്നു. വായ്ക്കകത്ത് ഐസ് ഇടുന്നു. അപ്പോഴേക്കും വായുടെ സമീപം ആകെ ചുവന്ന് വല്ലാതായി പോയി. അതൊരു എനിക്ക് വല്ലാത്തൊരു വിഷമമായി പോയി. വേറാരെങ്കിലും ആയിരുന്നെങ്കില്‍ ആ സമയത്ത് ചീത്ത വിളിക്കുകയും അടിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. എന്നാല്‍ രോഹിണിക്ക് ക്ഷമിക്കാനുളള ഒരു മനസുണ്ടായിരുന്നു. അന്ന് ക്ഷമയുടെ മൂര്‍ത്തി ഭാവമാണ് രോഹിണിയെന്ന് മനസിലായി.