‘കരിക്കകത്തമ്മയുടെ നടയിൽ പുനഃരാരംഭം, പൂർണ ആരോ​ഗ്യവാനായി വീണ്ടും സ്റ്റേജ് പരിപാടിയിൽ എത്തി മിഥുൻ

കരിക്കകത്തമ്മയുടെ ക്കകത്തമ്മയുടെ നടയിലെത്തി പ്രിയ താരം മിഥുൻ രമേശ്. ബെൽസ് പാൾസി രോഗത്തിന് ചികിത്സ തേടിയ ശേഷം ഇതാദ്യമായാണ് മിഥുൻ വേദിയിലെത്തുന്നത് കരിക്കകത്തമ്മയുടെ നടയിൽ പുനരാരംഭം. സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ഒരുപാടു നന്ദി’…. എന്നാണ് പരിപാടിയുടെ ചിത്രങ്ങൾ പങ്കുവച്ച് മിഥുൻ സമൂഹമാധ്യമത്തിൽ കുറിച്ചത്.

മലയാളികളുടെ പ്രിയങ്കരനാണ് മിഥുൻ രമേശ്. ബെൽസ് പാൾസി രോഗത്തിന് ചികിത്സ തേടിയ കാര്യം തരം തന്നെയായിരുന്നു അറിയിച്ചത്. ഇതോടെ ആരാധകർ ഏറെ താരത്തിന് പിന്തുണയുമായി എത്തിയിരുന്നു. തുടർന്ന് ഏറെ നാളത്തെ ചികിത്സയ്‌ക്ക് ഒടുവിൽ മിഥുൻ വീണ്ടും ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നാളുകൾക്ക് ശേഷം സ്റ്റേജ് ഷോയിൽ പരിപാടി അവതാരകനായി എത്തിയിരിക്കുകയാണ് മിഥുൻ. സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മാസം ആദ്യമാണ് താൻ ബെൽസ് പാഴ്സി രോ​ഗത്തിന് ചികിത്സ തേടിയെന്ന് മിഥുൻ അറിയിച്ചത്. മുഖം ഒരു വശത്തേക്ക് താൽക്കാലികമായി കോടുന്ന അസുഖമാണിത്. തിരുവനന്തപുരം അനന്തപുരം ആശുപത്രിയിലായിരുന്നു മിഥുൻ രമേശിന്റ ചികിത്സകൾ.’അസുഖത്തിന്റെ ചെറിയ ലക്ഷണങ്ങൾ കണ്ടപ്പോൾ ഞാൻ മൈൻഡ് ചെയ്തില്ല. അങ്ങനെ ആരും ഇനി ചെയ്യരുത്. അസുഖം വന്നാൽ 24 മണിക്കൂറിനുള്ളിൽ മരുന്ന് കഴിച്ചിരിക്കണം. അല്ലാത്തപക്ഷം കുറച്ച് പേർക്കെങ്കിലും പഴയ അവസ്ഥയിലേക്ക് മുഖം കൊണ്ടുവരാൻ പറ്റാതെയാകും. ഒരു രണ്ട്, മൂന്ന് ശതമാനം കൂടി ശരിയാകാനുണ്ട് എനിക്ക്. ആ അസുഖത്തെ കുറിച്ച് ചിന്തിക്കരുതെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. അസുഖം പിടിപെട്ടയുടൻ ചികിത്സിച്ചാൽ നൂറ് ശതമാനവും ബെൽസ് പാൾസി മാറും. കോമഡി ഉത്സവത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് കണ്ണിന് ചെറിയ പ്രശ്നങ്ങൾ എനിക്ക് തോന്നുന്നുണ്ടായിരുന്നു. കണ്ണ് അടയാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അന്ന് കണ്ണടയ്ക്കാൻ പറ്റുന്നില്ലായിരുന്നു. മാത്രമല്ല നാല്, അഞ്ച് ദിവസമായി ഉറക്കവും ഉണ്ടായിരുന്നില്ല. യാത്രകൾ മുഴുവൻ കാറിലായിരുന്നു. അതുകൊണ്ട് കൂടിയായിരിക്കും ഈ അസുഖം വന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്’, എന്നാണ് രോ​ഗത്തെ കുറിച്ച് മിഥുൻ വിശദീകരിച്ചിരുന്നത്.