ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ കൂടെ നടന്നവര്‍ തന്നെയെന്ന് അമ്മ

പാലക്കാട്. കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നവരില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം. ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് ഷാജഹാന്‍ കൊല്ലപ്പെട്ടതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ഷാജഹാന് ഒപ്പം നടന്നവര്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് ഷാജഹാന്റെ അമ്മ എസ് സുലേഖ പറഞ്ഞു. അവര്‍ ഇങ്ങനെ ചെയ്യുമെന്ന് പ്രതിക്ഷിച്ചില്ലെന്നും സുലേഖ പറയുന്നു. ഓഗസ്റ്റ് 15ന് ഷാജഹാനെ കൊല്ലുമെന്ന് വാട്‌സാപ് സന്ദേശം ലഭിച്ചിരുന്നുവെന്നും. നവീന്‍ എന്നയാളാണ് സന്ദേശം അയച്ചതെന്നും ഷാജഹാന്റെ സുഹൃത്തുക്കള്‍ പറയുന്നു.

ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ പോലീസ് പിടിയിലായിരുന്നു. രണ്ട് സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരില്‍ ഒരാള്‍ക്ക് കൊലപാതകവുമായി നേരിട്ട് പങ്കുള്ള വ്യക്തിയും മറ്റോരാള്‍ ഇവരെ സഹായിച്ച വ്യക്തിയുമാണ്. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന ഷാജഹാന്റെ കൊലപാതക കേസില്‍ എട്ട് പ്രതികളാണ് ഉള്ളത്.