മുട്ടില്‍ മരംമുറി കേസില്‍ ഉന്നതതല അന്വേഷണം; ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടേയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് മുട്ടില്‍ മരംകൊള്ള കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നതല സമിതിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി. ക്രൈം ബ്രാഞ്ച്, വനംവകുപ്പ്, വിജിലന്‍സ് എന്നീ വകുപ്പുകളില്‍ നിന്നുള്ള പ്രത്യേക ടീമിനെ നിയോഗിച്ച്‌ അന്വേഷണം നടത്തും. അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മരം മുറിക്കാന്‍ സാധിക്കുന്നില്ലെന്ന് ആദ്യം അറിയിച്ചത് കര്‍ഷകരാണ്. അതിന്റെ മറവിലാണ് മരം കൊള്ള നടന്നത്. കര്‍ക്കശ്ശമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടേയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രകടനപത്രിക നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിനായി നൂറുദിന പരിപാടി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇന്നുമുതല്‍ സെപ്റ്റംബര്‍ 19വരെ സര്‍ക്കാര്‍ നൂറുദിന പരിപാടി നടപ്പാക്കും. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യസുരക്ഷാ നേട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും. വിജ്ഞാനാധിഷ്ഠിത സമ്ബദ്ഘടനയുടെ സൃഷ്ടി സാധ്യമാക്കും.സാമ്ബത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതും തൊഴിലവസരം വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ളതാണ് പ്രഖ്യാപനങ്ങള്‍.