നൗഷാദിനെ അഫ്‌സാനയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു, മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ്

പത്തനംതിട്ട. കാണാതായ നൗഷാദിനെ ഭാര്യ അഫ്‌സാനയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് പോലീസ്. ഒന്നര വര്‍ഷം മുമ്പാണ് സംഭവം. ഇതിന് പിന്നാലെ നൗഷാദിനെ കാണാതാകുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് അവശനിലയാലായ നൗഷാദിനെ ഉപേക്ഷിച്ച് ഭാര്യയും സുഹൃത്തുക്കളും അടൂര്‍ വടക്കടത്തുകാവ് പരുത്തിപ്പാറിയിലെ വാടകവീട്ടില്‍ നിന്നും പോകുകയായിരുന്നു. മരിച്ചെന്നു കരുതിയായിരിക്കാം നൗഷാദിനെ ഉപേക്ഷിച്ചതെന്ന് പോലീസ് പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തിലായിരിക്കം നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്‌സാന പോലീസിനു മൊഴി നല്‍കിയതെന്ന് കരുതുന്നു. എന്നാല്‍ അവശനിലയാലായ നൗഷാദ് അടുത്ത ദിവസം തന്നെ രക്ഷപ്പെടുകയായിരുന്നു. അഫ്‌സാന നല്‍കിയ മൊഴിയുടെ അടിസ്ഥാത്തില്‍ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്ന അടൂര്‍ വടക്കടത്തുകാവ് പരുത്തിപ്പാറയിലെ വീട്ടിലും പറമ്പിലും പരിശോധന നടത്തിയിരുന്നു.

അതേസമയം നൗഷാദിനെ തൊടുപുഴയില്‍ നിന്നും കോന്നി കൂടല്‍ പോലീസ് സ്‌റ്റേഷനല്‍ എത്തിച്ചു. തുടര്‍ന്ന് എസ്എച്ച്ഒ പുഷ്പരാജിന്റെ നേതൃത്വത്തില് പോലീസ് നൗഷാദിന്റെ മൊഴി എടുത്തു. നൗഷാദിന്റെ മാതാപിതാക്കളും എത്തിയിരുന്നു. അതേസമയം അഫ്‌സാനയ്‌ക്കെതിരെ എടുത്ത കേസില്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.