ട്രെയിൻ കട്ടറിലൂടെ പോകുന്നത് പോലെ തോന്നി,നോക്കിയപ്പോൾ ട്രാക്കിന്റെ അടിയിലെ പാലം മഴവെള്ളത്തിൽ ഒലിച്ച് പോയി,മരണം ഭയന്ന നിമിഷമായിരുന്നു അത്-നസീർ

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന ഹിറ്റ്‌ പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് നസീർ സംക്രാന്തി.പരമ്പരയിലെ കമാലസന് ആരാധകർ നിരവധിയാണ്.ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെ ജീവിതം കൈപ്പുനിറഞ്ഞതായിരുന്നു.ഭിക്ഷാടനം വരെ ചെയ്യേണ്ടി വന്ന കുട്ടിക്കാലത്തെ കുറിച്ചു നേരത്തെ വ്യക്തമാക്കിയിരിന്നു.കുട്ടിക്കാലത്ത് താൻ നേരിട്ട പട്ടിണിയെ കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു.ഇപ്പോളിതാ ജീവിതത്തിലെ മറക്കാനാവാത്ത രണ്ട് യാത്രകളെക്കുറിച്ച് തുറന്നുപറയുകയാണ് താരം

വാക്കുകൾ ഇങ്ങനെ

പുനൈയിൽ ഷോ കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കം ട്രെയിനിലായിരുന്നു.അവിടെ ഭയങ്കര മഴയായിരുന്നു.രാത്രി 2മണി ആയപ്പോഴെക്കും ട്രെയിൻ കട്ടറിലൂടെ പോകുന്നത് പോലെ തോന്നി.എല്ലാവരും നല്ല ഉറക്കമാണ.ഞാൻ അടുത്തിരുന്ന സുഹൃത്തിനെ വിളിച്ചു.സംഗതി ശരിയായിരുന്നു.കാളവണ്ടിയിൽ പോകുന്ന പോലെയായിരുന്നു.പെട്ടെന്ന് ട്രെയിൻ നിന്നു.നോക്കിയപ്പോൾ ട്രാക്കിന്റെ അടിയിലെ പാലം മഴവെള്ളത്തിൽ ഒലിച്ച് പോയി.മുന്നിലുള്ള കോച്ചിലെ എല്ലാവരെയും രക്ഷപ്പെടുത്തി.അതിലെ ഒരാൾ എന്താണെന്ന് നോക്കാൻ ഇറങ്ങിയതും ആ വെള്ളത്തിൽ വീണ് മരിച്ചു.പിന്നീട് മറ്റൊരു എൻജിൻ ഘടിപ്പിച്ച് ട്രെയിൻ വലിച്ച് അടുത്ത സ്റ്റേഷനിൽ എത്തിച്ചു.മണിക്കൂറുകളോളം ആഹാരവും വെള്ളവുമില്ലാതെ വിഷമിച്ചു മരണം ഭയന്നിരുന്ന നിമിഷങ്ങളായിരുന്നു.രണ്ട് ദിവസം കഴിഞ്ഞാണ് വീട്ടിൽ തിരിച്ചെത്തിയത്.ജീവിതത്തിൽ ഒരിക്കലും ആ യാത്ര മറക്കാനാവില്ല

മറ്റൊരു സംഭവം ഇങ്ങനെ,ഒരിക്കൽ ഞാനും സുഹൃത്തുക്കളും കൊല്ലത്ത് നിന്ന് രാത്രി ഷോ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു.പെട്ടെന്ന് എന്തോ ശബ്ദം കേട്ട് നോക്കിയപ്പോൾ വാഹനം റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ച് കയറി.ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.നിലത്ത് വീണിരുന്നെങ്കിൽ പാണ്ടിലോറി കയറി മരിച്ചേനെ ആ സംഭവത്തിന് ശേഷം ഇന്ന് വരെ രാത്രി പ്രോഗ്രം കഴിഞ്ഞുള്ളു യാത്രയിൽ വാഹനത്തിലിരുന്ന് ഉറങ്ങിയിട്ടില്ല. വർത്തമാനം പറഞ്ഞ് ഡ്രൈവറുടെ സീറ്റിനടുത്ത് ഇരിക്കും