കശ്മീരിലെ പുൽവാമയിലും ഷോപ്പിയാനിലും എൻഐഎ റെയ്ഡ്

ന്യൂഡൽഹി: കശ്മീരിലെ പുൽവാമയിലും ഷോപ്പിയാനിലും എൻഐഎ സംഘം റെയ്ഡ് നടത്തി. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ടുള്ള കേസ് അന്വേഷണത്തിന്റെ ഭാഗമാണ് റെയ്ഡ്. പാക് കമാൻഡർമാരുടെയോ ഹാൻഡിലർമാരുടെയോ നിർദ്ദേശാനുസരണം ഭീകരവാദ ഗ്രൂപ്പുകൾ നടത്തിയ ഭീകരവാദ ഫണ്ടിംഗും ഗൂഢാലോചനയുയും എൻഐഎ അന്വേഷിച്ചു വരികയാണ്.

അബ്ദുൾ ഖാലിഖ് റെഗുവിന്റെ കൻസിപോറയിലെ വസതിയിൽ ഭീകരവാദ പ്രവർത്തനങ്ങളുടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് എൻഐഎ സംഘം മെയ് 11-ന് റെയ്ഡ് നടത്തിയിരുന്നു. പൂഞ്ചിൽ അഞ്ച് സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് എൻഐഎ അന്വേഷണം ശക്തമാക്കിയിരുന്നു.

അന്ന് രജൗരി ജില്ലയിൽ നിബിഡ വനമേഖലയിൽ സൈന്യം ഭീകരരെ വളഞ്ഞിരുന്നു. ഇതിന് പിന്നിലെ ഭീകരർ നടത്തിയ സ്‌ഫോടനത്തിലാണ് അഞ്ച് സൈനികർ വീരമൃത്യു വരിച്ചത്. ഐഇഡി പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ ഒരു ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു.