നീതി ആയോഗ് ‘കേന്ദ്രത്തിന്റെ ഇണ്ടാസ്’ എന്ന് തോമസ് ഐസക്, വേണ്ട ഇവിടെ വേണ്ടെന്ന് ക്ഷുഭിതനാവുന്നു.

തിരുവനന്തപുരം. വേഗത്തിലുള്ള സാമ്പത്തിക വളർച്ചയും ആസൂത്രണവും ലക്ഷ്യമിട്ട് സംസ്ഥാനങ്ങളിൽ ആസൂത്രണ ബോർഡിന് പകരം കേന്ദ്ര സർക്കാർ കൊണ്ട് വരുന്ന നീതി ആയോ​ഗിനെതിരെ മുൻ ധനമന്ത്രിയും സി പി എം നേതാവുമായ തോമസ് ഐസക്. നീതി ആയോ​ഗിന്റെ പേര് പറയുമ്പോഴേ തോമസ് ഐസക് ക്ഷുഭിതനാവുകയാണ്. ‘കേന്ദ്രത്തിന്റെ ഇണ്ടാസ്’ എന്നാണ് നീതി ആയോ​ഗിനെ ഐസക് കളിയാക്കിയിരിക്കുന്നത്. ‘കേന്ദ്രത്തിന്റെ ഇണ്ടാസ് കേരളത്തിൽ നടപ്പാവില്ല’ എന്നാണ് തോമസ് ഐസക് പറഞ്ഞിരിക്കുന്നത്.

ഖജനാവ് കാലിയാകുമ്പോഴും, കാശില്ലാതായി ശ്വാസമിടിക്കുമ്പോഴും വികസന പദ്ധതികൾക്കും അടക്കം കേന്ദ്രത്തിന്റെ പണം സംസ്ഥാന സർക്കാരിന് വേണം. അത് കൃത്യമായി കണക്ക് പറഞ്ഞും, കെഞ്ചി കേണും ഒക്കെ വാങ്ങി കൊണ്ടിരിക്കുമ്പോൾ കേന്ദ്രം നൽകുന്ന പണം എങ്ങനെ ചിലവഴിക്കുന്നു എന്നറിയാനുള്ള അവകാശം മാത്രം ഇല്ലെന്ന മുട്ടുന്യായമാണ് ഐസക്കിന്റെ വാക്കുകളിൽ വ്യക്തമാകുന്നത്. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിൽ എന്ത് ചെയ്യണമെന്നും എന്തൊക്കെ നടപ്പിലാക്കണമെന്നും ഉള്ള കാര്യത്തിൽ ഐസക്കിന്റെ ഉപദേശവും കേന്ദ്രത്തിനു ആവശ്യമില്ല.

സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടു കൊണ്ടുള്ള നീതി ആയോ​ഗ് പദ്ധതി കേരളത്തിൽ കൊണ്ടുവരുന്നതിനെ മുൻ ധനമന്ത്രി തോമസ് ഐസക് അക്ഷരാർത്ഥത്തിൽ ഭയപ്പെടുന്നു എന്നാണ് ഐസക്കിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. നീതി ആയോഗിന്റെ കുട്ടിപ്പതിപ്പ് സംസ്ഥാനങ്ങളിൽ സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സംസ്ഥാന അധികാരങ്ങളുടെ മേലുള്ള കൈയ്യേറ്റമാണെന്നാണ് തോമസ് ഐസക് ആരോപിക്കുന്നത്.

‘കൺകറന്റ് ലിസ്റ്റിൽ ആയതുകൊണ്ട് നിയമ നിർമ്മാണത്തിലൂടെ അല്ലാതെ സംസ്ഥാന സർക്കാർ സ്ഥാപിച്ചിരിക്കുന്ന ആസൂത്രണ ബോർഡിനെ ഒരു എക്സിക്യുട്ടീവ് ഉത്തരവിലൂടെ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാരിനു കഴിയില്ല. അതുകൊണ്ട് കേന്ദ്രത്തിന്റെ ഇണ്ടാസ് കേരളത്തിൽ നടപ്പാവില്ല. കേരളത്തിലെ ആസൂത്രണ ബോർഡിന്റെ പ്രവർത്തനം കേന്ദ്ര സഹായത്തെ അടിസ്ഥാനമാക്കിയല്ലെന്നും നീതി ആയോഗിന്റെ മാതൃകയിൽ ഒരു സമിതിക്ക് രൂപം നൽകിയാലും കേരളത്തിന് എന്തെങ്കിലും പ്രത്യേക ധനസഹായം ലഭിക്കാൻ പോകുന്നില്ലെന്നു’മാണ് തോമസ് ഐസക് പറയുന്നത്.

‘നീതി ആയോഗ് കേന്ദ്ര സർക്കാരിന്റെ ഒരു ഉപദേശക സമിതി മാത്രമാണെന്നാണ് ഐസക് പറയുന്നത്. നിയോലിബറൽ നയങ്ങൾ കരുപ്പിടിപ്പിക്കാനുള്ള ഒരു ഉപദേശക സമിതി. സംസ്ഥാന പ്രാതിനിധ്യത്തിനു പകരം കോർപ്പറേറ്റ് പങ്കാളിത്തമാണ് ഇതിന്റെ സ്വഭാവം. ഇത്തരമൊരു കോർപ്പറേറ്റ് സമിതിക്ക് കേരളത്തിൽ സ്ഥാനമില്ല. കേരളം ഉയർത്തുന്ന ഇടതുപക്ഷ ജനാധിപത്യ ബദലിന്റെ ഭാഗമാണ് ആസൂത്രണ ബോർ‌‍ഡ് എന്നും കേരളത്തിൽ കോർപ്പറേറ്റ് പ്രാതിനിധ്യത്തിന്റെ ആവശ്യമില്ലെന്നും തോമസ് ഐസക് പറയുന്നു. സംസ്ഥാന വിഹിതം എങ്ങനെ ചെലവാക്കാമെന്നുള്ള കാര്യത്തിൽ തങ്ങളുടെ ശിങ്കിടികളെ സംസ്ഥാന നീതി ആയോഗിൽ നിയമിച്ച് കൈകടത്താനാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് ഐസക്