കൊച്ചി : കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള സംവിധായകന്‍ സിദ്ദിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. എഗ്മ സംവിധാനത്തിന്റെ സപ്പോർട്ടിലാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്. ന്യൂമോണിയയും കരൾ രോഗവും കാരണം ജൂലായ് പത്തിനാണ് സിദ്ധിഖിനെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് മുറിയിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. പെട്ടന്നാണ് ഹൃദയാഘാതമുണ്ടായത്. റിവ്യൂ മീറ്റിംഗ് നടത്തി ആരോഗ്യവിവരം ആശുപത്രി അധികൃതര്‍ അറിയിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
മേജർ രവി അടക്കമുള്ള സഹപ്രവർത്തകർ അദ്ദേഹത്തെ കാണാനായി ആശുപത്രിയിലെത്തിയിരുന്നു. മലയാള സിനിമ ലോകം ഒന്നടങ്കം അദ്ദേഹത്തിനായുള്ള പ്രാർത്ഥനയിലാണ്.