ടെഹ്റാൻ: പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന തെക്കുകിഴക്കൻ ഇറാനിൽ അജ്ഞാതരുടെ വെടിയേറ്റ് ഒന്പതു പേർ മരിച്ചതായി റിപ്പോർട്ട്. സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലെ സാരാവാൻ പട്ടണത്തിൽ ഒരു വീട്ടിലാണ് സംഭവം. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പുതിയ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇറാനിലെ സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് ആക്രമണം നടന്ന പ്രദേശമുള്ളത്. ഇവിടുത്തെ സരവൻ ടൗണിനടുത്തായിരുന്നു ആക്രമണം. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കൊല്ലപ്പെട്ട പാകിസ്താനികൾ എല്ലാവരും പ്രദേശത്തെ ഓട്ടോ റിപ്പയർ ഷോപ്പിലെ തൊഴിലാളികളായിരുന്നു.
വെടിവെപ്പിൽ മൂന്ന് പാകിസ്താനികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാഴ്ച മുന്പ് ഇറാനും പാക്കിസ്ഥാനും പരസ്പരം മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇറാന്റെ ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതായി പാക്കിസ്ഥാനും പാക്കിസ്ഥാന്റെ ആക്രമണത്തിൽ ഒന്പതു പേർ കൊല്ലപ്പെട്ടതായി ഇറാനും ആരോപിച്ചു. തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇരുവരും അവകാശപ്പെട്ടത്.