ബാലയ്ക്ക് കരൾ പകുത്ത് നൽകാൻ തയ്യാറായി അമൃത സുരേഷ്? പല്ലിശ്ശേരി പറയുന്നു

പ്രിയ നടൻ ബാല കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്ണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബാലയെ കാണാൻ മുൻ ഭാര്യ അമൃത സുരേഷും ഗോപി സുന്ദറും, മകൾ പാപ്പുവും എത്തിയിരുന്നു. മുക്കാൽ മണിക്കൂറോളം അമൃതയും മകളും ബാലയ്ക്കൊപ്പം ചിലവഴിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പല്ലിശ്ശേരി. കരൾ മാറ്റിവെയ്ക്കുന്നതാണ് നല്ലതെന്ന തരത്തിലേയ്ക്ക് തീരുമാനങ്ങളെത്തിയപ്പോൾ ഇപ്പോൾ തുടരുന്ന ആശുപത്രിയിൽ തന്നെ വേണമോ ഡൽഹിയിലേയ്ക്ക് മാറ്റണോ എന്ന ചർച്ചകളിലാണ് ബാലയുമായി അടുപ്പമുള്ളവർ. എന്നാൽ ഇവിടെ ചെയ്യുന്ന കാര്യങ്ങൾ മാത്രമേ അവിടെയും ചെയ്യാനുള്ളൂ എന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നാണ് പല്ലിശ്ശേരി പറയുന്നത്. ഇപ്പോൾ വളരെ സുരക്ഷിതനായാണ് ബാല അവിടെ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അദ്ദേഹം ആശുപത്രിലായത് കൊണ്ടാണ് അദ്ദേഹത്തിന്റെ ഹൃദയവിശാലതയും വ്യക്തിത്വവും ഇപ്പോൾ പുറത്ത് വരുന്നത്. കരൾ മാറ്റൽ ശസ്ത്രക്രിയയ്ക്ക് കരൾ ദാതാവിനെ അന്വേഷക്കുന്നതിനിടയിലും നിരവധി പേരാണ് തങ്ങൾ കൊടുക്കാമെന്ന് പറഞ്ഞ് രംഗത്തെത്തിയത്. എന്നാൽ ബാലയുടെ രക്ത ഗ്രൂപ്പുമായി സാമ്യമുള്ളവർക്ക് മാത്രമേ കരൾ നൽകാൻ സാധിക്കൂ. അല്ലെങ്കിൽ രക്തബന്ധത്തിൽ പെട്ടതായിരിക്കണം. എന്നാൽ ഇതിനിടയിൽ ബാലയുടെ മുൻ ഭാര്യ അമൃത സുരേഷ് ബാലയ്ക്ക് കരൾ കൊടുക്കാൻ സമ്മതം അറിയിച്ചിരിക്കുകയാണ് എന്നുള്ള വാർത്ത പരന്നിരിക്കുകയാണെന്ന് പല്ലിശ്ശേരി പറയുന്നു.

പലരും ഈ വാർത്ത കേട്ടപ്പോൾ ചിരിക്കുകയാണ് ഉണ്ടായത്. ഉപേഷിച്ചിട്ടു പോയ, മുൻ ഭർത്താവിന് കരൾ കൊടുക്കാൻ തയ്യാറാകുമോ എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. ഇരുവരും വേർപിരിഞ്ഞ് രണ്ട് കുടുംബമായി ജീവിക്കുമ്പോൾ ഇങ്ങനൊക്കെ നടക്കുമോ എന്നാണ് പലരുടെയും സംശയം. മനുഷ്യ മനസുകളുടെ കാര്യമാണ്. ഒന്നും പറയുവാനാകില്ല. അവർ പിരിയാനുള്ള കാരണം അവരുടെ മാത്രം കാര്യമാണ്. എന്ത് തന്നെയായാലും ബാലയ്ക്ക് കരൾ മാറ്റിവെയ്ക്കൽ അധികം വൈകാതെ തന്നെ നടക്കും.

തനിക്ക് കിട്ടിയ റിപ്പോർട്ടുകൾ പ്രകാരം വേറെ ആരുടെയും കരൾ കിട്ടിയില്ലെങ്കിൽ കരൾ നൽകാൻ അമൃത സുരേഷ് സമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. അങ്ങനെയാണെങ്കിൽ അത് അഭിന്ദനീയമാണെന്നും കരൾ മാറ്റി വെയ്ക്കാതെ തന്നെ ബാല എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും പല്ലിശ്ശേരി തന്റെ വീഡിയോയിലൂടെ പറയുന്നു.