വീണ ജോർജിനെതിരെ ഇനിയും പറയും, കേസ് പുല്ലാണ്‌, പി സി ജോർജ്

ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ ജനപക്ഷം സെക്കുലർ നേതാവും മുൻ എംഎൽഎയുമായ പി.സി. ജോർജിനെതിരെ എഫ് ഐ ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ സ്ത്രീത്തത്തേ അപമാനിച്ചിട്ടില്ലെന്നും ഈ രീതിയിൽ ഇനിയും മന്ത്രിക്കെതിരേ പറയുമെന്നും പി സി ജോർജ് കർമ്മ ന്യൂസിനോട് വ്യക്തമാക്കി. മന്ത്രി വീണാ ജോർജിനു പരാതിയില്ല. സ്ത്രീത്വത്വ അപമാനിച്ചു എന്നവർ പറഞ്ഞിട്ടുമില്ല. ഏതൊ ഒരു എസ് ഡി പി ഐക്കാരൻ നല്കിയ പരാതിയിലാണ്‌ നടപടി എന്നും പറഞ്ഞു. പരാതിക്കാരനായ അഡ്വ ബി എച് മൻസൂർ എസ് ഡി പി ഐക്കാരനാണ്‌ എന്നാണ്‌ പി സി ജോർജ് പറഞ്ഞത്. മന്ത്രിക്കെതിരെ ഇത്തരത്തിൽ ഇനിയും പറയുമെന്നും ആർക്കും തടയാനാവില്ലെന്നും പി സി ജോർജ് വ്യക്തമാക്കി

പി.സി. ജോർജ് മന്ത്രി വീണ ജോർജിറ്റെ സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയാണ് നടപടി എന്നാണ്‌ പോലീസിന്റെ വിശദീകരണം. പി സി ജോർജിന്റെ വിവാദ പരാമർശം ഇങ്ങിനെ ആയിരുന്നു..മന്ത്രിയാകാൻ യോഗ്യതയില്ലാത്ത ആളാണ് വീണ ജോർജെന്നു തെളിയിച്ചെന്നും സിനിമാ നടിയാകാൻ യോഗ്യയാണ് മന്ത്രിയെന്നും പിണറായിയുടെ അസിസ്റ്റന്റായ ആളെ പിടിച്ചു മന്ത്രിയാക്കിയിരിക്കുകയാണെന്നും സംഭാഷണത്തിൽ ജോർജ് പറയുകയായിരുന്നു. ക്രൈം ചീഫ് എഡിറ്റർ നന്ദകുമാറുമായി പി സി ജോർജ് നടത്തിയ ടെലഫോൺ സംഭാഷണത്തിലായിരുന്നു പരാമർശം. ഇത് പുറത്ത് വിട്ടതിനു നന്ദകുമാറിനെയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്.