തിരുവനന്തപുരം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി അനിൽ ആൻ്റണിക്കെതിരായ കോഴ ആരോപണത്തിനു പിന്നിൽ ആന്റോ ആന്റണിയാണെന്ന് പി സി ജോർജ്ജ്.
നുണ പറയുന്നതിൽ ഡോക്ടറേറ്റ് എടുത്തയാളാണ് ദല്ലാൽ നന്ദകുമാര്‍. പിതാവായ എകെ ആന്റണി പ്രതിരോധമന്ത്രി ആയിരുന്നപ്പോൾ എത്ര കോടി വേണമെങ്കിലും അനിൽ ആന്റണിക്ക് കിട്ടുമായിരുന്നല്ലോ? പിന്നെ എന്തിന് 25 ലക്ഷം വാങ്ങാൻ പോകണം. പണ്ട് തന്നെയും കുടുക്കാന്‍ നന്ദകുമാർ ശ്രമിച്ചിരുന്നുവെന്ന് ജോര്‍ജ് ആരോപിച്ചു.
കേരളാസ്റ്റോറിയെന്ന വിവാദ ചിത്രത്തെക്കുറിച്ചും ജോർജ്ജ് പ്രതികരിച്ചു. കേരളത്തിലെ എല്ലാ പള്ളികളിലും കേരള സ്റ്റോറി പ്രദർശിപ്പിക്കണമെന്ന് പി സി ജോർജ്ജ്. ലൗ ജിഹാദും നാർക്കോട്ടിക്ക് ജിഹാദും കേരളത്തിൽ ഉണ്ടെന്നും പി സി ജോർജ്ജ് പറഞ്ഞു.
ഈഴവരുടെ മാർപ്പാപ്പയാണ് വെള്ളാപ്പള്ളി, കർദിനാൾ ആണ് തുഷാർ. മാർപാപ്പയും കർദിനാളും കൂടെ ചേരുമ്പോൾ കോട്ടയം ഇങ്ങ് പോരും- തുഷാർ വെള്ളാപ്പള്ളി വിളിച്ചാൽ കോട്ടയത്ത് പ്രചാരണത്തിന് പോവും. വിളിക്കാത്തയിടത്ത് ഉണ്ണാൻ പോകുന്ന സ്വഭാവം തനിക്ക് ഇല്ല. ജോർജ് വ്യക്തമാക്കി.