1977-ല്‍ പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് ജയിച്ചത് ആര്‍എസ്എസ് സഹായത്തോടെ- വിഡി സതീശന്‍

തിരുവനന്തപുരം/ 1977-ല്‍ ആര്‍എസ്എസിനെ കൂട്ടുപിടിച്ച് നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച വ്യക്തിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു കോണ്‍ഗ്രസുകാരനും ആര്‍എസ്എസ് വോട്ട് വാങ്ങി നിയമസഭയില്‍ എത്തിയിട്ടില്ല. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ആര്‍എസ്എസുമായി കൂട്ട് കൂടി എംഎല്‍എ ആയ വ്യക്തിയാണ് പിണറായി വിജയനെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുതി നിഷേധിച്ചശേഷം വിഡി സതീശന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് വിമര്‍ശനം.

കണ്ണൂരില്‍ പാഴ്വസ്തുക്കള്‍ ശേഖരിക്കുന്ന രണ്ട് അസം സ്വദേശികള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ബോംബ് ഉണ്ടാക്കുന്നതിനിടെ രണ്ട് ബിജെപി പ്രവര്‍ത്തകും ഏഴ് സിപിഐഎം പ്രര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. ബോംബ് സ്‌ഫോടനം ആര് നടത്തിയാലും പ്രതികളെ കണ്ടെത്തണം. ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളാക്കിയ പാര്‍ട്ടി സെക്രട്ടറിയാണ് ഇപ്പോള്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന് സമാധനത്തെക്കുറിച്ച് ക്ലാസ് എടുക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.