പർദ്ദ ധരിച്ച് സ്ത്രീകളുടെ ശൗചാലയത്തിൽ കയറിയ ഐടി ജീവനക്കാരൻ പോലീസ് പിടിയിൽ

കൊച്ചി. സ്ത്രീകളുടെ ശൗചാലയത്തില്‍ പര്‍ദ്ദ ധരിച്ച് കയറിയ യുവാവ് പിടിയില്‍. ഇയാള്‍ ഇടപ്പള്ളിയിലെ ലുലു മാളിലെ ശൗചാലയത്തിലാണ് പര്‍ദ്ദ ധരിച്ചെത്തിയത്. സ്ത്രീകളുടെ ശൗചാലയത്തില്‍കയറിയ ഇയാള്‍ മൊബൈള്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. സംഭവത്തില്‍ കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിയായ അഭിമന്യു വിനെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

23 കാരനായ ഇയാള്‍ ഇന്‍ഫോ പാര്‍ക്കിലെ പ്രമുഖ ഐടി സ്ഥാപനത്തിലെ ജീവനക്കരനാണ്. ചൊവ്വാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. സാധാരണ വേഷത്തിലാണ് ഇയാള്‍ മാളിലെത്തിയത്. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പര്‍ദ്ദ ധരിക്കുകയായിരുന്നു. തുടര്‍ന്ന് ശൗലായത്തില്‍ പ്രവേശിച്ച ഇയാള്‍ ഫോണ്‍ ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളിലാക്കി ഒളിപ്പിച്ച ശേഷം ശൗചാലയത്തിന്റെ വാതിലിനോട് ചേര്‍ത്തുവെച്ചു.

എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ മറ്റ് സ്ത്രീകള്‍ സുരക്ഷാ ജീവനക്കാരനെ അറിയിക്കുകയായിരുന്നു. പിന്നീട് സുരക്ഷ ജീവനക്കാര്‍ എത്തി ചോദ്യം ചെയ്തപ്പോഴാണ് പുരുഷനാണെന്ന് പിടികിട്ടിയത്. തുടര്‍ന്ന് പോലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ പാലാരിവട്ടത്തെ തുണിക്കടയില്‍ നിന്നാണ് പര്‍ദ്ദ മേടിച്ചതെന്ന് ഇയാള്‍ സമ്മതിച്ചു. ഇയാള്‍ ഉപയോഗിച്ച പര്‍ദ്ദയുയും ഫോണും പോലീസ് പിടിച്ചെടുത്തു.