ദാമ്പത്യബന്ധം നീണ്ടു നിന്നത് വെറും പത്തൊമ്പത് ദിവസം, നിരാശയില്ല- രചന നാരായണൻ കുട്ടി

മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ നടിയണ് രചന നാരായണൻകുട്ടി. ഈ ഒരു സീരിയലിലൂടെ തന്നെ രചന സിനിമയിലേക്കെത്തുകയും ചെയ്‌തു. പിന്നീട് മലയാള സിനിമയിലെ ഹാസ്യ നടിമാരിൽ മുൻനിരയിൽ തന്നെ താരം ഇടം നേടി. സിനിമയിലെത്തിയപ്പോഴും രചന വിവാഹിതയായിരുന്നുവെന്ന കാര്യം പലരും അറിഞ്ഞിരുന്നില്ല.

റേഡിയോ മാംഗോയിൽ ആർജെ ആയി ജോലി നോക്കുന്നതിനിടെ കുട്ടികളെ പഠിപ്പിക്കണം എന്ന് ആഗ്രഹത്തിലുടെ താരം സ്കൂൾ അധ്യാപികയായി. ഇതേ തുടർന്ന് ബിഎഡ് പഠിച്ചു. അങ്ങനെ ദേവമാത സിഎംഐ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലി നോക്കുന്നതിനിടെയായിരുന്നു രചനയുടെ വിവാഹം. പ്രണയ വിവാഹമാണ് പലപ്പോഴും വിവാഹ മോചനത്തിലെത്തുന്നത് എന്ന് പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും എന്റേത് പൂർണമായും വീട്ടുകാർ ആലോചിച്ച്‌ നടത്തിയ വിവാഹമായിരുന്നെന്ന് രചന പറഞ്ഞിരുന്നു.

അച്ഛനും അമ്മയും കൂടി ആലോചിച്ച് തീരുമാനിച്ച പക്കാ അറേഞ്ച്ഡ് മാര്യേജ് ആണ്. പക്ഷെ പല കാരണങ്ങൾ കൊണ്ടും അത് വർക്കൗട്ട് ആയില്ല. എന്ന് വിചാരിച്ച് ഞാൻ തളർന്നിരുന്നില്ല. ഇല്ലെന്ന് മുഴുവനായും പറയാനാകില്ല. ഒരു മൂന്നു മാസമൊക്കെ വലിയ കഷ്ടപ്പാടായിരുന്നു. മാനസികമായി അനുഭവിച്ചത് ആർക്കും പറഞ്ഞാൽ മനസിലാകില്ല. അത്രയധികമായിരുന്നു. പക്ഷെ എനിക്ക് താങ്ങും തണലുമായി എന്റെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഒപ്പം തന്നെ ഞാൻ ജോലി ചെയ്തു കൊണ്ടിരുന്ന സ്‌കൂളിലെ പ്രിൻസിപ്പൽ ഫാദർ ഷാജു ഇടമനയും. ഞാൻ കല്യാണ സമയത്തു ജോലി രാജിവച്ചിരുന്നു. അപ്പോൾ ഫാദർ പറഞ്ഞു നീയിങ്ങനെ ഇരിക്കേണ്ട ആളല്ല നീ തിരിച്ചു വരണം. നിനക്കിവിടെ ജോലി ഉണ്ടല്ലോ എന്ന്. അങ്ങനെ അവിടെ വീണ്ടും ജോലിക്ക് കയറി. അങ്ങനെയാണ് ഞാൻ പതിയെ തിരിച്ചുവന്നത്.

2011 ജനുവരിയിലായിരുന്നു രചന നാരയണൻകുട്ടിയും ആലപ്പുഴ സ്വദേശിയായ അരുണും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ കഴിയുമ്പോഴേക്കും ഇരുവരുടെയും ജീവിതത്തിൽ പ്രശ്‌നങ്ങൾ തുടങ്ങി. പിന്നീട് ഒത്തു പോകാൻ കഴിയില്ലെന്ന് വന്നപ്പോൾ 2012 മാർച്ചിൽ ഇരുവരും നിയമപരമായി വേർപിരിയുകയായിരുന്നു. ഏറെ ആലോചിച്ച ശേഷമായിരുന്നുവെങ്കിലും, അറിഞ്ഞതെല്ലാം തെറ്റായിരുന്നു രചന നാരയണൻ കുട്ടി പറയുന്നു. ദാമ്പത്യം 19 ദിവസം കൊണ്ട് അവസാനിച്ചുവെന്ന് രചന പറയുന്നു. ശാരീരികമായും മാനസികമായും ഒരുപാട് പീഡനം സഹിച്ചു; ഒത്തുപോകില്ലെന്ന് ഉറപ്പായതോടെ ബന്ധം വേർപിരിഞ്ഞു.

തൃശൂരിലാണ് രചനയുടെ ജനനം. തീർഥാടനം എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷം ചെയ്തുകൊണ്ടായിരുന്നു രചനയുടെ സിനിമാരംഗപ്രവേശനം. എന്നാൽ പിന്നീട് പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രചന അദ്ധ്യാപികയായി മാറി. ദേവമാതാ സ്‌കൂളിൽ കമ്മ്യുണിക്കേറ്റീവ് ഇംഗ്ലീഷിൽ അദ്ധ്യാപികയായിരുന്നു രചന നാരായണൻകുട്ടി. ഒപ്പം തന്നെ മികച്ചൊരു നർത്തകിയായും രചന പേരെടുത്തിരുന്നു.