യുവതി പിന്നിലിരിക്കെ റാപ്പിഡോ ഡ്രൈവറുടെ സ്വയംഭോഗം, പരാതിയിൽ നടപടിയെടുത്ത് പോലീസ്

ബംഗളുരു : യാത്രക്കാരിയായ യുവതിപിന്നിലിരിക്കെ ബൈക്ക് ഓടിച്ചുകൊണ്ട് സ്വയംഭോഗം ചെയ്ത റാപ്പിഡോ ഡ്രൈവർ അറസ്റ്റിൽ. വെള്ളിയാഴ്ച മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ ബംഗളുരു ടൗൺ ഹാളിൽ പോയി വീട്ടിലേക്ക് മടങ്ങവെയാണ് യുവതി റാപ്പിഡോ ഓട്ടോ ബുക്ക് ചെയ്തത്. വീട്ടിലേക്ക് പോകാൻ ഓട്ടോ ലഭിക്കാതിരുന്നതിനെ തുടർന്നാണ് യുവതി റാപ്പിഡോ വിളിച്ചത്.

എന്നാൽ ബുക്ക് ചെയ്തിരുന്ന ബൈക്കുമായല്ല ഡ്രൈവർ‌ വന്നത്. ആപ്പിൽ ബുക്ക് ചെയ്ത ബൈക്ക് സർവീസിന് കൊടുത്തിരിക്കുകയാണെന്നും അതിനാലാണ് മറ്റൊരു ബൈക്കിൽ വന്നതെന്നും ഡ്രൈവർ പറഞ്ഞു. തുടർന്ന് അയാളുടെ ആപ്പ് വഴി ബുക്കിംഗ് ശരിവച്ച ശേഷം ബൈക്കിൽ കയറി. കുറച്ച് സമയത്തിന് ശേഷം ആളില്ലാത്ത ഇടവഴിയിലേക്ക് ബൈക്ക് കയറ്റി. ശേഷം ബൈക്ക് ഒരുകൈകൊണ്ട് ഓടിച്ച് മറ്റൊരു കൈകൊണ്ട് ഇയാൾ
സ്വയംഭോഗം ചെയ്യുകയായിരുന്നു.

യുവതി ഇത് ശ്രദ്ധിക്കാത്ത രീതിയിൽ ഇരിക്കുകയും, ഇയാൾ തന്റെ വീട് കണ്ടെത്താതിരിക്കാൻ ഇറങ്ങേണ്ട സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ ഇറങ്ങുകയറുമായിരുന്നു. ശേഷം അയാൾ വാട്‌സ് ആപ്പിൽ മെസേജ് അയയ്ക്കാൻ തുടങ്ങി. തുടർന്ന് അയാളുടെ നമ്പർ ബ്ലോക്ക് ചെയ്തെന്നും ആതിര ട്വീറ്റ് ചെയ്തു. ഇയാൾ തുടർന്നും വിവിധ നമ്പരുകളിൽ നിന്ന് യുവതിയെ ബന്ധപ്പെടാൻ ശ്രമങ്ങൾ നടത്തിയിരുന്നു.