മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായുള്ള ബന്ധം, 2018 മുതലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി പരിശോധിക്കാൻ മോൻസൻ മാവുങ്കൽ

കൊച്ചി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലെ 2018മുതലുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിട്ടുള്ള ബന്ധം മനസ്സിലാകുമെന്ന് മോന്‍സന്‍ മാവുങ്കല്‍. പോക്‌സോ കേസില്‍ ജീവപരന്ത്യം തടവിന് വിധിച്ച മോന്‍സനെ എറണാകുളത്തെ പോക്‌സോ കോടതിക്ക് പുറത്തെത്തിച്ചപ്പോഴായിരുന്നു പ്രതികരണം. കോടതി വിധി മാനിക്കുന്നതായി മോന്‍സന്‍ മാവുങ്കല്‍ പ്രതികരിച്ചു.

2018 മുതലുള്ള സിസിടിവി ദൃശ്യങ്ങളില്‍ എല്ലാമുണ്ട്. പോലീസ് ശേഖരിച്ച ദൃശ്യങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നും മോന്‍സന്‍ പറയുന്നു. കെ സുധാകരന്‍ തന്റെ പക്കല്‍ നിന്നും പണം വാങ്ങിയിട്ടില്ല. പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിന് മൂന്ന് ജീവപര്യന്തമാണ് ശിക്ഷ വിധിച്ചത്. ഇതില്‍ രണ്ട് ജീവപര്യന്തം ജീവിതവസാനം വരെ അനുഭവിക്കണം.

ഇതിന് പുറമെയാണ് 5.25 ലക്ഷം രൂപ പിഴയും കോടതി വിദിച്ചത്. കുറ്റപത്രത്തില്‍ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യുഷന് കഴിഞ്ഞതായും കോടതി നിരീക്ഷിച്ചു.