ഗണപതി മിത്താണെന്ന് പറഞ്ഞ വേന്ദ്രനെ കൊണ്ട് ഹരിശ്രീ ഗണപതയേ നമഃ‘ എന്ന് എഴുതിച്ചതാണ് സനാതന ധർമ്മം- കെപി ശശികല

ഗണപതി മിത്താണെന്ന് പറഞ്ഞ് വിവാദത്തിലകപ്പെട്ട സ്പീക്കർ എ.എൻ. ഷംസീർ ഹരിശ്രീ ഗണപതിയെ ചൊല്ലി വിദ്യാരംഭ ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തിയത് വിവാദമാകുന്നു.കണ്ണൂർ ഇല്ലിക്കൽകുന്നിലെ ഹെർമൻ ഗുണ്ടർട്ട് ബെംഗ്ലാവിലാണ് സ്പീക്കർ കുരുന്നുകളെ എഴുത്തിനിരിത്തിയത്. ‘ഹരിശ്രീ ഗണപതയെ നമഃ’ എന്ന മന്ത്രോച്ചാരണത്തോടെ കുരുന്നുകളെ അരിമണിയിൽ കൈപിടിച്ച് സ്പീക്കർ എഴുതിക്കുകയായിരുന്നു.

പാരമ്പര്യ രീതിയിൽ നിലത്തിരുത്തി താലത്തിലെ അരിയിൽ കുട്ടിയുടെ കൈപിടിച്ച് എ.എൻ. ഷംസീർ തന്നെയാണ് ഹരിശ്രീ ഗണപതയേ ചൊല്ലിക്കൊടുത്തത്. ചടങ്ങിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സംഘാടകർ തന്നെയാണ് ചടങ്ങിന്റെ വീഡിയോയും ഫോട്ടോയും റക്കോഡ് ചെയ്ത് ഷെയർ ചെയ്തത്.

നിന്ദിക്കുന്നവനെ കൊണ്ട് തന്നെ വന്ദിപ്പിക്കാൻ ശേഷിയുള്ളതാണ് സനാതന ധർമ്മമെന്നാണ് ഇത് തെളിയിക്കുന്നതെന്ന് ശശികല ചൂണ്ടിക്കാട്ടി. സനാതന ധർമ്മത്തെ ഇല്ലായ്മ ചെയ്യുകയെന്നാൽ കാക്കയുടെ കറുപ്പ് കളയുന്നത് പോലെ അസാദ്ധ്യമായ ഒന്നാണ്. സനാതന ധർമ്മത്തിലെ ആരാധനകളുടെ അടിസ്ഥാനം ഗണപതി പൂജയാണ്. എന്തിനെയും ഉന്മൂലനം ചെയ്യണെമെങ്കിൽ ആദ്യം വേണ്ടത് അടിസ്ഥാനം തകർക്കുക എന്നതാണ്. ഇത് മനസ്സിലാക്കിയിട്ടാണ് ചിലർ ഗണപതി പൂജയെ അവഹേളിക്കാൻ ശ്രമിക്കുന്നത്.

ധർമ്മം എന്നൊക്കെ ഭീഷണി നേരിട്ടിട്ടുണ്ടോ അന്നൊക്കെ സമാജം തിരിച്ചടിയും നൽകിയിട്ടുണ്ട്. രാമായണ മാസാചരണത്തിലും ഗണേശോത്സവത്തിലും ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകളിലും ദുർഗാ പൂജയിലും കാണുന്ന വലിയ ജനപങ്കാളിത്തം ഇതിന് തെളിവാണെന്ന് ശശികല ടീച്ചർ പറഞ്ഞു. എൺപത് വയസ്സുള്ള മുത്തശ്ശി ആയാലും ഒന്നര വയസ്സുള്ള കുഞ്ഞായാലും ഇന്ന് അരയിൽ ഉറുമി ചുറ്റി പുറത്തിറങ്ങേണ്ട അവസ്ഥയാണ് കേരളത്തിലെന്ന് ശശികല പരിഹസിച്ചു.

മനുസ്മൃതി കിട്ടാഞ്ഞിട്ട് ഏതോ ഒരു പുസ്തകത്തിന്റെ പുറം ചട്ടയിൽ മനുസ്മൃതി എന്ന് അച്ചടിപ്പിച്ചിട്ട് കത്തിച്ച നാടാണ് കേരളം. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രാപിച്ചാൽ ഒന്ന് കുളിച്ചാൽ മതി പാപം തീരാൻ എന്ന് എഴുതി വെച്ചിരിക്കുന്ന ചില മതഗ്രന്ഥങ്ങൾ മതപാഠശാലകളിൽ പഠിപ്പിക്കുന്നുണ്ട്. അത് കത്തിക്കാൻ ഇവർക്ക് ധൈര്യമുണ്ടോ എന്നും ശശികല ചോദിച്ചു.

വിജയദശമിക്ക് ആദ്യാക്ഷരം കുറിക്കാൻ ചോയിസ് വെച്ച മട്ടന്നൂർ നഗരസഭ, റംസാൻ നോമ്പ് തുറക്കാൻ ഭക്ഷണത്തിലും ഈ ചോയിസ് വെക്കുമോ എന്ന് ശശികല ചോദിച്ചു.