സ്ത്രീയുടെ കൈയില്‍ പിടിച്ചെന്ന് ആരോപിച്ച് മെഡിക്കല്‍ കോളേജില്‍ സുരക്ഷ ജീവനക്കാരെ മര്‍ദിച്ചു

കോഴിക്കോട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷ ജീവനക്കാരെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ടെത്തി ദമ്പതികളെ സുരക്ഷ ജീവനക്കാര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഭാര്യയോടെ സുരക്ഷ ജീവനക്കാര്‍ അതിക്രമം കാട്ടിയെന്ന് ആരോപിച്ച് സുരക്ഷ ജീവനക്കാരും ഭര്‍ത്താവായ യുവാവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് സുരക്ഷ ജീവനക്കാരെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആക്രമണത്തില്‍ സുരക്ഷ ജീവനക്കാരായ വിനേഷന്‍, ശ്രീലേഷ്, രവീന്ദ്ര പണിക്കര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ ചികിത്സ തേടി.

ഹെല്‍മെറ്റും മാസ്‌കും ഉപയോഗിച്ച് മുഖം മറച്ചിരുന്നവരും സംഘത്തില്‍ ഉണ്ടായിരുന്നു. ജീവനക്കാരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. അതേസമയം സുക്ഷ ജീവനക്കാരന്‍ കൈയില്‍ കയറിപ്പിടിച്ചെന്ന് ആരോപിച്ച് സ്ത്രീയും പോലീസില്‍ പരാതി നല്‍കി.