കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം ; അൻപത്തിമൂന്നുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ബസിൽ പെൺകുട്ടിയുടെ അടുത്തുവന്നിരുന്ന് നഗ്നതാപ്രദർശനം നടത്തിയ അൻപത്തിമൂന്നുകാരൻ അറസ്റ്റിൽ. കരമന,ചുളളമുക്ക്, മുണ്ടപ്ലാവിള വീട്ടിൽ ജയനെയാണ് (53) അറസ്റ്റ് ചെയ്തത്. കെ.എസ്.

ആർ.ടി.സി ബസിൽ നേമം സ്റ്റോപ്പിൽ നിന്ന് ബസിൽ കയറിയ പെൺകുട്ടിയുടെ അടുത്തുവന്നിരുന്ന് പരസ്യമായി നഗ്നതാപ്രദർശനം നടത്തുകയായിരുന്നു പ്രതി. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കരമന സി.ഐ സുജിത്ത്, എസ്.ഐ.സന്തു, സി.പി.ഒമാരായ സാജൻ,അഭിലാഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

അതേസമയം ആറ്റിങ്ങൽ വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കെ.എസ്.ഇ.ബി ലൈൻമാന് 39 മാസം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുട്ടുക്കോണം സ്വദേശി അജീഷ് കുമാറാണ് കുറ്റക്കാരൻ. ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണ് വിധി. ജില്ലാ ജഡ്ജ് ടി.പി പ്രഭാഷ് ലാലിന്റേതാണ് വിധി പറഞ്ഞത് 2016 ഏപ്രിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.