എന്നെ റെക്കോർഡിംഗിനു വിളിക്കുമ്പോൾ തന്നെ കൈകൾ വിയർക്കാൻ തുടങ്ങും, തൊണ്ട വരളും- സിത്താര

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയ ​ഗായികയായി മാറിയതാരമാണ് സിത്താര കൃഷ്ണകുമാർ. സിത്താരയും മകളുമായിട്ടെത്തുന്ന വീഡിയോകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറ്. ഇപ്പോളിതാ ഗുരുതുല്യനായ പ്രിയ സംഗീത സംവിധായകൻ എം ജയചന്ദ്രന് ജന്മദിനാശംസയുമായി എത്തിരിക്കുകയാണ് സിത്താര . ഞാൻ അനുഗ്രഹീതയാണ് അതുകൊണ്ടാണ് ഇതുപോലൊരു നല്ല ഗുരുവിനെ ലഭിച്ചത് എന്ന് സിത്താര പറയുന്നു

‘അദ്ദേഹം എന്നെ റെക്കോർഡിംഗിനു വിളിക്കുമ്പോൾ തന്നെ കൈകൾ വിയർക്കാൻ തുടങ്ങും. തൊണ്ട വരളും. ഒരു സംഗീത വിദ്യാർഥിയേക്കാൾ ശ്രദ്ധിച്ച്‌ ഞാനിരിക്കും. എപ്പോഴും ആലോചിക്കാറുണ്ട്. അതെന്തുകൊണ്ടാണ് എന്ന്. അദ്ദേഹമെന്നെ മകളേ എന്നാണ് വിളിക്കാറുള്ളത്. എന്നെ വഴക്കു പറഞ്ഞിട്ടേയില്ല. അദ്ദേഹത്തെ ഗുരുതുല്യനായി കാണുന്നു ഞാൻ. അതാണ് ഞാനിത്ര ശ്രദ്ധാലു ആകുന്നത്. ‘ഏനുണ്ടോടി’ എന്ന പാട്ട് ഞാൻ പാടിയില്ലായിരുന്നെങ്കിൽ കരിയറിൽ എനിക്ക് ലഭിച്ച ഈ സൗഭാഗ്യങ്ങളൊന്നും എന്നെത്തേടി വരില്ലായിരുന്നു. ജീവിതം തന്നെ വേറെയാകുമായിരുന്നു.

എന്റെ പാട്ടിനെക്കുറിച്ച്‌ അദ്ദേഹം പറയുന്ന ചെറിയൊരു പോസിറ്റീവ് കമന്റ് പോലും എന്നെ വളരെയധികം സന്തോഷവതിയാക്കാറുണ്ട്. കുറേ വർഷങ്ങൾക്കുമുമ്ബ് അദ്ദേഹം എന്നോടു പറഞ്ഞതിതാണ്. ‘ഇനിയെത്ര വലുതായാലും നീയെനിക്കാ കൊച്ചുകുട്ടി തന്നെയാണ്. വർഷങ്ങൾക്കുമുമ്ബ് ഞാൻ കണ്ടുമുട്ടിയ ആ കൊച്ചുകുട്ടി.’ അനുഗ്രഹീതയാണ് ഇതുപോലൊരു നല്ല ഗുരുവിനെ ലഭിച്ചത് അതാണ്.ഡിയർ സർ.. ഒരിത്തിരി പേടിയുണ്ടെന്നുള്ളത് സത്യമാണ്, പക്ഷേ ഒത്തിരി ഇഷ്ടമാണ്. ഹാപ്പി ഹാപ്പി ബർത്ത്‌ഡേ.’