വിവാഹം കഴിഞ്ഞതോടെ ബ്രാഹ്‌മണയായി, മരിച്ചാൽ മകനെക്കൊണ്ട് കർമ്മം ചെയ്യിക്കില്ലെന്നു പറഞ്ഞു- ശ്രീലത നമ്പൂതിരി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്രീലത നമ്പൂതിരി. പ്രേം നസീറിന്റെയും അടൂർ ഭാസിയുടെയും ഒക്കെ കൂടെ അഭിനയിച്ച നടി ഇപ്പോൾ സീരിയലുകളിലാണ് സജീവമായിരിക്കുന്നത്. . ഗായികയായും ശ്രീലത പ്രശസ്തയാണ്. പ്രായത്തിന് അനുസരിച്ച് അമ്മ കഥാപാത്രങ്ങളിലാണ് മിനിസ്‌ക്രീനിൽ ശ്രീലതയിപ്പോൾ നിറയുന്നത്. ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് നടി എത്തുന്നുണ്ട്. വിവാഹം കഴിഞ്ഞ് ഇരുപത്തിമൂന്ന് വർഷത്തോളം അഭിനയത്തിൽ നിന്നും മാറി നിന്നതിന് ശേഷമാണ് ശ്രീലത നമ്പൂതിരി തിരിച്ച് വന്നത്.

ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് പറയുകയാണ് താരം, വാക്കുകളിങ്ങനെ, കുറേ പേർ കല്യാണം കഴിക്കണമെന്നൊക്കെ പറഞ്ഞിരുന്നു. എനിക്ക് തന്നെ കുറെ പ്രാരാബ്ധമുണ്ട്. അതിന്റെ കൂടെ ഇതുംകൂടെ എടുത്ത് തലയിൽ വെക്കേണ്ടല്ലോയെന്നാണ് എന്റെ ചിന്ത. രവികുമാറിന്റെ പ്രണയാഭ്യാർത്ഥന നിരസിച്ചിരുന്നു. രവിയും എവിടെയെത്തിയിട്ടില്ല, ഞാനും എത്തിയിട്ടില്ല. ഇനിയും ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ടെന്നായിരുന്നു പറഞ്ഞത്.

ഡോക്ടർ കാലടി നമ്പൂതിരിക്കൊപ്പം ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. ആരാധകനായി കൂടെക്കൂടിയതാണ് അദ്ദേഹം. ആ സിനിമയിൽ ഞാനൊരു അന്തർജനവും അദ്ദേഹം ഒരു നായരുമായിരുന്നു. ഞാനൊരു പാട്ടുപാടി അദ്ദേഹത്തെ വളയ്ക്കുന്നതൊക്കെയുണ്ട്. എന്റെയൊരു കച്ചേരി കേൾക്കാനായി അദ്ദേഹം എത്തിയിരുന്നു. മുന്നിൽത്തന്നെയുണ്ടായിരുന്നു അദ്ദേഹം. ഷൂട്ടിംഗ് കഴിഞ്ഞ് പോവാൻ നേരത്ത് ഞാൻ പോയിട്ട് വരാമെന്ന് പറഞ്ഞിരുന്നു. ഇതെന്തോ പണിയാവുന്ന ലക്ഷണമുണ്ടെന്നായിരുന്നു സുകുമാരി പറഞ്ഞത്.

നമുക്കങ്ങ് കെട്ടിയാലെന്തായെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. വേറെ ഏതേലും ബന്ധമുണ്ടോയെന്ന് ചോദിച്ചിരുന്നു. ദുബായ്ക്കാരനുമായി ബന്ധമുണ്ടെന്നായിരുന്നു ഞാൻ പറഞ്ഞത്. അഡ്രസ് ചോദിച്ചപ്പോഴാണ് സഹോദരന്റെ അഡ്രസ് കൊടുത്തത്. അദ്ദേഹത്തോട് എഴുതി ചോദിച്ചിരുന്നു.അവരുടെ വീട്ടിൽ നമ്മളെ കയറ്റുന്നില്ലെന്ന് അറിയാമായിരുന്നു. അദ്ദേഹം ബ്രാഹ്‌മണനാണ്. ഗുരുവായൂർ തൊഴാൻ കൊണ്ടുപോയപ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു.

കല്യാണം രജിസ്റ്റർ ചെയ്തിരുന്നു. വീട്ടിൽ പറഞ്ഞപ്പോൾ അങ്ങോട്ട് കയറ്റിയില്ല. വീടിനടുത്തൊരു വാടക വീടെടുത്തു. പിന്നീടാണ് വീട്ടിൽ കയറ്റിയത്. ആ സമയത്താണ് ഞാൻ ബ്രാഹ്‌മണയായത്. മരിച്ചാൽ മകനെക്കൊണ്ട് കർമ്മം ചെയ്യിക്കില്ലെന്ന് പറഞ്ഞിരുന്നു. വിപ്ലവമുണ്ടാക്കാനല്ലായിരുന്നു ഞാൻ മാറിയത്. ചിക്കൻ കഴിച്ചാലും മീൻ കഴിക്കരുതെന്നും മീന് ഭയങ്കരമായ നാറ്റമാണെന്നുമായിരുന്നു ഭർത്താവ് പറയാറുള്ളത്