സുരേഷ് ഗോപിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചു, അതിക്രമം ഇരുട്ടിന്റെ മറവിൽ

തൃശൂർ : തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊഴുക്കുന്നതിനിടെ തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നു. തൃശൂർ പനമുക്കിൽ സ്ഥാപിച്ചിരുന്ന ബോർഡുകളാണ് ഇരുട്ടിന്റെ മറവിൽ നശിപ്പിച്ചത്. സിപിഎം ആണ് സംഭവത്തിന് പിന്നില്ലെന്നാണ് ബിജെപി ആരോപിക്കുന്നത്.

പനമുക്ക് ശിവക്ഷേത്രത്തിൽ സുരേഷ് ഗോപി ദർശനം നടത്തുന്നതിന് മുൻപായാണ് സംഭവം നടന്നത്.സുരേഷ് ഗോപി ജനപ്രിയനായതുകൊണ്ട് തന്നെ മറ്റ് സ്ഥാനാർത്ഥികൾ തോൽക്കുമോ എന്ന ഭയത്താലാണ് ഇത്തരം നീച പ്രവർത്തികൾ ചെയ്യുന്നതെന്നും പ്രവർത്തകർ പറഞ്ഞു.

സുരേഷ് ഗോപിയുടെ റോഡ് ഷോയ്‌ക്കിടെ സ്ട്രീറ്റ് ലൈറ്റ് കെഎസ്ഇബി ഓഫ് ചെയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇരിങ്ങാലക്കുടയിൽ ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയ്‌ക്കിടയിലായിരുന്നു സംഭവം. സ്ട്രീറ്റ് ലൈറ്റ് ഓഫാക്കിയതിനെ തുടർന്ന്, പ്രവർത്തകർ മൊബൈൽ ഫോണിലെ ഫ്‌ളാഷ് ലൈറ്റ് ഓണാക്കി പ്രതിഷേധിച്ചിരുന്നു.