കാളിദേവിയെക്കുറിച്ച് പറഞ്ഞതില്‍ ഉറച്ച് നല്‍ക്കുന്നു തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര

കാളിദേവി മാംസഭുക്കായ, മദ്യം സേവിക്കുന്ന ദേവതയാണെന്ന തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ഭക്തര്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ദേവിയെക്കുറിച്ച് സങ്കല്‍പ്പിക്കാമെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ബിജെപിയെ മഹുവ വെല്ലുവിളിച്ചു.

തന്റെ വിശ്വാസങ്ങള്‍ക്ക് മുകളില്‍ ഉത്തരേന്ത്യന്‍ സങ്കല്‍പ്പങ്ങളെ അടിച്ചേല്‍പ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. ചില പ്രദേശങ്ങളില്‍ ദേവതമാര്‍ക്ക് മദ്യം നേര്‍ച്ചയായി നല്‍കാറുണ്ടെന്നും. സിക്കിമില്‍ കാളീദേവിക്ക് വിസ്‌കി കാഴ്ചവെക്കുന്നത് കാണാം എന്നാല്‍ ഉത്തരപ്രദേശില്‍ ഇക്കാര്യം ദേവിനിന്ദയായിട്ടാണെന്നും മഹുവ പ്രതികരിച്ചു.

ബംഗാളിലെ ഏത് പോലീസ് സ്‌റ്റേഷനിലെ പരാതി നല്‍കിയാലും അതിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു കാളി ക്ഷേത്രം എങ്കിലും ഉണ്ടാകും. അവിടെ നടക്കുന്ന കാര്യങ്ങള്‍ പരിശോധിച്ചാല്‍ മതിയെന്ന് മഹുവ പറഞ്ഞു.