രോഗിമരിച്ച സംഭവം, രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്റ് ചെയ്തു.

തിരുവനന്തപുരം/മെഡിക്കല്‍ കോളജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയ സംഭവത്തിൽ രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്റ് ചെയ്തു. പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്റ് ചെയ്‌തെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് അറിയിച്ചിരിക്കുന്നത്.

ന്യൂറോളജി, നെഫ്‌റോളജി വകുപ്പുകളുടെ ചുമതല വഹിക്കുന്ന രണ്ട് ഡോക്ടര്‍മാരെയാണ് സസ്‌പെന്റ് ചെയ്തത്. ഏകോപനത്തില്‍ വീഴ്ച വന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതിനാലാണ് അന്വേഷണ വിധേയമായി നടപടിയെന്നും മന്ത്രി പറഞ്ഞു.

രണ്ടരയോടു കൂടിയാണ് കിഡ്‌നിയുമായി ആംബുലന്‍സ് എറണാകുളത്ത് നിന്ന് പുറപ്പെട്ടത്. ആംബുലന്‍സ് ഡ്രൈവറെ കൂടാതെ രണ്ട് ഡോക്ടര്‍മാരാണ് ഒപ്പം ഉണടായിരുന്നത്. അഞ്ചരയോടു കൂടി ആംബുലന്‍സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിലെത്തിയിരുന്നു. കിഡ്‌നി കൃത്യമായി തന്നെ എത്തിക്കാന്‍ സഹായിച്ച ആംബുലന്‍സ് ഡ്രൈവര്‍, പൊലീസ്, ഡോക്ടര്‍മാര്‍ നന്ദി അര്‍ഹിക്കുന്നുണ്ട്.

ആംബുലന്‍സ് ഇവിടെ എത്തിക്കഴിഞ്ഞതിന് ശേഷം ഡോക്ടര്‍മാര്‍ ഇറക്കുന്നതിന് മുന്‍പ് ആശുപത്രി ജീവനക്കാര്‍ അല്ലാത്ത പുറത്തുനിന്നുള്ള മൂന്നാലുപേര്‍ പെട്ടെന്നു തന്നെ കിഡ്‌നിയുള്ള പെട്ടിയുമെടുത്ത് ഓടി എന്നുള്ള പരാതിയാനുള്ളത്.-വീണാ ജോര്‍ജ് പറഞ്ഞു.

‘ആംബുലന്‍സ് എത്തിക്കഴിഞ്ഞതിന് ശേഷം ഡോക്ടര്‍മാര്‍ ഇറക്കുന്നതിന് മുന്‍പ് ആശുപത്രി ജീവനക്കാര്‍ അല്ലാത്ത പുറത്തുനിന്നുള്ള മൂന്നാലുപേര്‍ പെട്ടെന്നു തന്നെ കിഡ്‌നിയുള്ള പെട്ടിയുമെടുത്ത് ഓടി എന്നുള്ള പരാതിയാണ് ഉള്ളത്. ഇവര്‍ പോയി ഓപ്പറേഷന്‍ തീയേറ്ററിന് മുന്നില്‍ എത്തിയപ്പോള്‍ ഏത് വാതിലാണ് എന്ന് അവർക്ക് മനസ്സിലാക്കാനായില്ല. ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായി. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാര്‍ എടുക്കുന്നതിന് മുന്‍പ് പുറത്തുനിന്നുള്ളവര്‍ എങ്ങനെ കിഡ്‌നിയുള്ള പെട്ടിയുമെടുത്ത് ഓടിയെന്ന് അന്വേഷിക്കും.’ മന്ത്രി പറഞ്ഞു.

പ്രഥമ വിവരം അനുസരിച്ച് നാലു മണിക്ക് രോഗിയെ ട്രാന്‍സ്പ്ലാന്റേഷന് മുന്നുള്ള ഡയാലിസിസിന് കയറ്റി. എട്ടു മണിയോടുകൂടി ഡയാലിസിസ് കഴിഞ്ഞു. എട്ടേ കാലോടുകൂടി ഓപ്പറേഷന്‍ തീയേറ്ററില്‍ എത്തിക്കുകയായിരുന്നു. എട്ടരയോടെ ശസ്ത്രക്രിയ ആരംഭിച്ചു. എട്ടു മണിക്കൂറോളം ശസ്ത്രക്രിയ നടന്നു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടേ, രോഗി മരിച്ചു. എന്താണ് മരണകാരണം എന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ അറിയാന്‍ സാധിക്കുള്ളു. പോസ്റ്റ് മോര്‍ട്ടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രി പറഞ്ഞു.