ബംഗളൂരു/ ‘നിരവധി തീരുമാനങ്ങൾ ഇപ്പോൾ അരോചകമായി തോന്നും. കാലക്രമേണ, ആ തീരുമാനങ്ങൾ രാഷ്ട്രം കെട്ടിപ്പടുക്കാൻ സഹായിക്കും.’ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗളൂരുവിൽ 28,000 കോടി രൂപയുടെ റെയിൽ- റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി .
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് പദ്ധതിക്കെതിരെയുള്ള സമരം ശരിയോ തെറ്റോ എന്ന് ചിന്തിപ്പിക്കും വിധം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. ചില തീരുമാനങ്ങൾ ആദ്യം അരോചകമായി തോന്നുമെങ്കിലും പിന്നീട് അവ രാഷ്ട്രം കെട്ടിപ്പടുക്കാൻ സഹായിക്കുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
‘40 വർഷം മുൻപ് നടത്തേണ്ട വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ എനിക്ക് അവസരം ലഭിച്ചു. ഈ ജോലികൾ അന്ന് ചെയ്തിരുന്നുവെങ്കിൽ ബംഗളൂരുവിന്റെ ക്ലേശം കൂടില്ലായിരുന്നു. അതുകൊണ്ട് സമയം പാഴാക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഓരോ മിനിറ്റും ജനങ്ങളെ സേവിക്കാനാണ് ആഗ്രഹിക്കുന്നത്’ പ്രധാനമന്ത്രി വ്യക്തമാക്കി.
രണ്ട് ദിവസത്തെ കര്‍ണാടക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് ബെംഗളൂരുവിലെത്തിയത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ബേസില്‍ എത്തിയ അദ്ദേഹം ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗ ദിനം ഉള്‍പ്പെടെ ബെംഗളൂരു, മൈസൂരു നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന 10 പരിപാടികളില്‍ പങ്കെടുക്കും.
I've got the opportunity to complete the development works which should've been done 40 years ago. If these works were completed at that time, then the burden on Bengaluru wouldn't have increased. That's why I don't want to waste time & spend every minute serving people: PM Modi pic.twitter.com/MwIqdDuEJT
— ANI (@ANI) June 20, 2022