തൂവല്‍ വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ച നിലയില്‍

നെടുങ്കണ്ടം. തൂവല്‍ വെള്ളച്ചാട്ടത്തിനു സമീപം രണ്ട് വിദ്യാര്‍ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഡിഗ്രി വിദ്യാര്‍ഥിയെയും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമാണ് മരിച്ചത്. വെള്ളച്ചാട്ടം കാണാനെത്തിയ കുട്ടികള്‍ കാല്‍വഴുതി വെള്ളത്തില്‍ വീണതായിരിക്കും എന്നാണ് നിഗമനം. നെടുങ്കണ്ടം സ്വദേശി സെബിന്‍ സജി, പാമ്പാടുംപാറ സ്വദേശിനി അനില എന്നിവരാണ് മരിച്ചത്.

വൈകുന്നേരം ആയിട്ടും പെണ്‍കുട്ടിയെ കാണാത്തതിനെ തിടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വൈകിട്ട് ആറുമണിയോടെ തൂവല്‍ വെള്ളച്ചാട്ടത്തില്‍ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വെള്ളച്ചാട്ടത്തിന് സമീപം നടത്തിയ തിരച്ചില്‍ വിദ്യാര്‍ഥികളുടെ ചെരിപ്പ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി 12 മണിയോടെ സെബിന്റെ മൃതദേഹം കണ്ടെത്തി. പിന്നീട് അനിലയുടെയും മൃതദേഹം കണ്ടുത്തുകയായിരുന്നു.

അനില കല്ലാര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. സെബിന്‍ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുമാണ്. മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു.