ഇരകളേ കണ്ട കണ്ണുകളും കരഞ്ഞ നാവും മുറിച്ച് മാറ്റി, വേദനയിൽ പിടഞ്ഞപ്പോൾ കഴുത്തൊടിച്ചു-13കാരിയുടെ പിതാവ് പറയുന്നു

പടിഞ്ഞാറൻ യുപിയിലെ ഹാപുരിൽ കഴിഞ്ഞയാഴ്ച 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിനു പിന്നാലെ അതി ദാരുണമായ മറ്റൊരു കൊലപാതകം കൂടി. 13കാരി പെൺകുട്ടിയെ തട്ടികൊണ്ട് പോയി കൂട്ട ബലാൽസംഗത്തിനിരയാക്കി കൊലപ്പെടുത്തി. ക്രൂരമായി പീഢിപ്പിച്ചപ്പോൾ കരഞ്ഞതിനാലാവാം അവളുടെ നാവ് അരിഞ്ഞ് മാറ്റി. പെൺകുഞ്ഞ് കുറ്റവാളുകളേ തിരിച്ചറിയാതിരിക്കാനാവാം അവളുടെ 2 കണ്ണുകളും ഉണ്ടായിരുന്ന സ്ഥാനത്ത് കുഴികൾ മാത്രം. 2 കണ്ണുകളും കത്തി മുനകൾ കൊണ്ട് ചൂഴ്ന്നെടുക്കുകയായിരുന്നു എന്ന് ഇങ്ക്വസ്റ്റ് റിപോർട്ട്. ക്രൂരമായ ബലാൽസംഗത്തിനു ശേഷം പെൺകുട്ടിയുടെ കഴുത്ത് ഒടിച്ച് കൊലപ്പെടുത്തി മൃതദേഹം കരിമ്പിൻ കാട്ടിൽ തള്ളി

ഇത് രാജ്യത്തേ കരയിപ്പിച്ച ഉത്തർപ്രദേശിൽ ഉണ്ടായ ക്രൂരമായ സംഭവം.രണ്ടു പേരെ അറസ്റ്റ് ചെയ്തു. പിതാവ് പറയുന്നത് മകളുടെ കണ്ണുകൾ നീക്കം ചെയ്തും നാവ് മുറിച്ചു മാറ്റിയും അവർ കൂട്ട ബലാൽസംഗം ചെയ്തു എന്നാണ്‌!.ഇത്തരത്തിൽ ഒരു ക്രൂരമായ സംഭവം കുട്ടികൾക്കെതിരെ മുമ്പ് ഉണ്ടായിട്ടില്ല.ലക്നൗവിൽനിന്ന് 130 കിലോമീറ്റർ അകലെ നേപ്പാൾ അതിർത്തിയോടു ചേർന്ന ഗ്രാമത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. പ്രതികളുടെ ഒരാളുടെ കൃഷിയിടത്തിലാണു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ ബലാത്സംഗം സ്ഥിരീകരിച്ചെന്നും രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

പ്രതികൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് യു.പി സർക്കാർ അറിയിച്ചു. ഭീകര നിയമവും ദേശീയ സുരക്ഷാ നിയമവും പ്രതികൾക്കെതിരെ ചുമത്താൻ തീരുമാനിച്ചു. രാജ്യത്ത് ആദ്യമാണ്‌ ഇത്തരം കേസിൽ ഈ 2 നിയമങ്ങളും പ്രതികൾക്കെതിരെ ചുമത്തുന്നത്. മാത്രമല്ല പ്രതികൾക്ക് എല്ലാവർക്കും വധ ശിക്ഷ ഉടൻ ഉറപ്പാക്കുന്ന വിധം നിയമ നടപടികൾ പൂർത്തിയാക്കി വിചാരണ തുടങ്ങും എന്നും പോലീസ് വ്യക്തമാക്കി.

വെള്ളിയാഴ്ചയായിരുന്നു 13കാരിയെ തട്ടികൊണ്ട് പോയത്. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് പറയുന്നതിങ്ങനെ‘ഞങ്ങൾ എല്ലായിടത്തും അവളെ അന്വേഷിച്ചു. കരിമ്പിൻതോട്ടത്തിലാണ് ഒടുവിൽ അവളെ കണ്ടെത്തിയത്. അവളുടെ കണ്ണുകൾ ചൂഴ്‍ന്നെടുത്തിരുന്നു. നാവ് മുറിച്ച നിലയിലായിരുന്നു. ദുപ്പട്ട ഉപയോഗിച്ച് കഴുത്തു ഞെരിച്ചാണു മകളുടെ ജീവനെടുത്തത്.