23കാരന്റെ മരണം, ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥിരീകരണം, അമ്മയും സഹോദരങ്ങളും ചികിത്സയിൽ

തിരുവനന്തപുരം : ബേക്കറിയിൽ നിന്ന് ബൺ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ഉണ്ടായ യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവം ഭക്ഷ്യവിഷബാധയെന്ന് സ്ഥിരീകരണം. ഇലകമൺ കല്ലുവിള വീട്ടിൽ വിജു (23) ആണ് ഇന്നലെ രാവിലെ മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വിജുവിൻ്റെ അമ്മയും സഹോദരങ്ങളും ചികിത്സയിൽ തുടരുന്നുണ്ട്.

വെള്ളിയാഴ്ച രാത്രി ഏഴോടെ കരവാരം ജംഗ്ഷനിലെ പലവ്യഞ്ജന കടയിൽ നിന്നു വാങ്ങിയ ബൺ കഴിച്ചതിനു ശേഷമാണ് വിജുവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത് യുവാവിൻ്റെ ശരീരത്തിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടോ എന്നും പരിശോധിക്കും.

ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട വിജുവിന്റെ അമ്മ കമല സഹോദരങ്ങളായ വിനീത്, വിനീത എന്നിവർ ചികിത്സയിൽ തുടരുകയാണ്. ഇവർ കടയിൽ നിന്ന് കേക്ക് കഴിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ ഉള്ളത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കടയ്ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിട്ടു.