മുഖ്യമന്ത്രിക്ക് അസഹിഷ്ണുത, വധശ്രമം നടത്തിയ ക്രിമിനലുകളെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത് വിഡി സതീശന്‍

കോഴിക്കോട്. പദവിക്ക് ചേരാത്ത രീതിയില്‍ മുഖ്യമന്ത്രി കസേരയിലിരുന്ന് വര്‍ത്താനം പറഞ്ഞാല്‍ അതേ നാണയത്തില്‍ തന്നെ മറുപടി പറയുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്രകമ്മിറ്റി അംഗം അഞ്ച് മിനിറ്റ് കൂടുതല്‍ സംസാരിച്ചതിന്റെ പേരില്‍ വിമര്‍ശിച്ച മുഖ്യമന്ത്രിയാണ് അസഹിഷ്ണുതയെക്കുറിച്ച് ക്ലാസെടുക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.

വധശ്രമം നടത്തിയ ക്രിമിനലുകളെ ന്യായീകരിക്കുകയും അഭിനന്ദിക്കുകയും ഇത്തരം പ്രവര്‍ത്തികള്‍ തുടരണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ക്രിമിനല്‍ മനസ്സുള്ള വ്യക്തിക്കല്ലാതെ ആര്‍ക്കാണ് ഇത്തരത്തില്‍ സംസാരിക്കാന്‍ സാധിക്കുക. പോലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ആ കസേരയിലിരുന്ന് ഇതുപോലെ പറഞ്ഞാല്‍ എന്റെ ഭാഷയില്‍ പോലൂം മാറ്റം സംഭവിച്ചുവെന്നും വിഡി സതീശന്‍.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കൊല്ലാന്‍ ശ്രമിച്ചവരാണ് ആത്മഹത്യാ സ്‌ക്വാഡെന്നും ചാവേറെന്നും വിമര്‍ശിക്കുന്നത്. മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയാണെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.