മല്യയെ സന്ദര്‍ശിക്കാനെത്തി കക്കൂസില്‍ പോകാനായി എഴുന്നേറ്റയാള്‍ ആ രഹസ്യം കണ്ട് ഞെട്ടി

ലണ്ടന്‍: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ പറ്റിച്ച്‌ കടന്നു കളഞ്ഞ മദ്യരാജാവ് വിജയ് മല്ല്യ ഒളിവ് ജീവിതം നയിക്കുമ്ബോളും ജീവിക്കുന്നത് ആഡംബരമായി. 2012ല്‍ ‘തീരുമാനമാ’യ മല്ല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്17 ബാങ്കുകളോട് മുതലും പലിശയുമടക്കം 9,000 കോടി ബാദ്ധ്യതയാണുള്ളത്. എങ്കിലും ലണ്ടനിലെ റീജന്റ് പാര്‍ക്കിലുള്ള മല്ല്യയുടെ വസതിയില്‍ മല്ല്യ ഉപയോഗിക്കുന്നത് സ്വര്‍ണം കൊണ്ട് ഉണ്ടാക്കിയ കക്കൂസാണ്.

ലണ്ടനിലെ റീജന്റ് പാര്‍ക്കിലുള്ള മല്ല്യയുടെ വസതിയില്‍ ചെന്ന ജെയ്ംസ് ക്രാബ്ട്രീ എന്ന അസോസിയറ്റ് പ്രൊഫസര്‍ ആണ് മല്ല്യയുടെ ഈ ‘രാജകീയ രഹസ്യം’ കണ്ടെത്തിയത്. മല്ല്യയെ സന്ദര്‍ശിക്കാനെത്തിയ ക്രാബ്ട്രീ സംഭാഷണമദ്ധയേ കക്കൂസില്‍ പോകാന്‍ എഴുന്നേറ്റു. ശേഷം അദ്ദേഹത്തെ എതിരേറ്റത് ആ സ്വര്‍ണ കക്കൂസായിരുന്നു.

സ്വര്‍ണറിമ്മും സ്വര്‍ണടോപ്പുമായി പൂര്‍ണ്ണമായും സ്വര്‍ണത്തില്‍ തന്നെയാണ് കക്കൂസ് വിരാജിച്ചിരുന്നത്. ‘കഷ്ടകാലത്തിന് അവിടെ സ്വര്‍ണ ടോയ്ലറ്റ് പേപ്പര്‍ ഉണ്ടായിരുന്നില്ലെ’ന്നാണ് അദ്ദേഹം പറയുന്നത്. പക്ഷേ പകരം ചിത്രാക്ഷരമുദ്രയുള്ള മൃദുവായ ടോയ്ലറ്റ് പേപ്പറുകള്‍ ഉണ്ടായിരുന്നു, അദ്ദേഹം ഹാസ്യരൂപേണ വ്യക്തമാക്കി.