പ്രണയം നിരസിച്ചതിന്റെ പേരിൽ ഇടുക്കി അടിമാലിയിൽ യുവാവിന് നേരെ കാമുകിയുടെ ആസിഡ് ആ ക്രമണം. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിന് നേരെയാണ് ആക്ര മണമുണ്ടായിരിക്കുന്നത്. പരിക്കേറ്റ യുവാവിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതി മൂന്നാങ്കണ്ടം സ്വദേശി ഷീബയെ അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ആ സിഡ് ആ ക്രമണത്തിൽ അരുണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു. ആക്രമണത്തിൽ ഷീബയുടെ മുഖത്തും കൈക്കും പൊള്ളലേറ്റിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയാണ് അരുൺ കുമാർ ഷീബയുമായി പരിചയത്തിലാകുന്നത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ഷീബ. ഈ കാര്യം അറിഞ്ഞതോടെ അരുൺ ബന്ധത്തിൽ നിന്ന് പിന്മാറി. അരുൺ മറ്റൊരു വിവാഹം കഴിക്കാനുള്ള തീരുമാനിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. പരിക്കേറ്റ അരുൺ കുമാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ചികിത്സയിലാണ്. അക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 16-ാം തിയതിയാണ് കുറ്റകൃത്യം നടന്നതെന്നാണ് വിവരം. അടിമാലി ഇരുമ്പുപാലം ക്രിസ്ത്യൻ പള്ളിക്ക് മുൻവശത്ത് വെച്ച് അരുണിന്റെ മുഖത്ത് കയ്യിൽ കരുതിയ ആ സിഡ് ഷീബ ഒഴിക്കുകയായിരുന്നു.
പിന്തിരിഞ്ഞു നില്‍ക്കുന്ന യുവാവിന്റ അടുത്തെത്തി ഷീബ മുഖത്തേക്ക് തന്നെ ആസിഡ് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ നിരീക്ഷിച്ച ശേഷം ഷീബ സാവധാനം നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഇയാളെ അടിമാലിയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കായി ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
യുവാവും ഷീബയും തമ്മില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പരിചയപ്പെട്ടത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്കെത്തുകയായിരുന്നു. പിന്നീട് ഷീബ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണെന്ന് തിരിച്ചറിഞ്ഞതോടെ യുവാവ് പ്രണയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. പിന്നീടും വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ഷീബ നിരന്തരം യുവാവിനെ സമീപിച്ചിരുന്നു.
പിന്നീട് രണ്ടുലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് ഷീബ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനായി യുവാവിനെ അടിമാലിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടെയിലാണ് ആസിഡാക്രമണം. യുവാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.
ഷീബയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ആസിഡ് കയ്യില്‍ വീണ് ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. റബര്‍ ഉറയൊഴിക്കുമ്പോള്‍ ഉപയോഗിക്കുന്ന ആസിഡാണ് യുവാവിന്റെ മുഖത്ത് ഒഴിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
പ്രണയപ്പകയുടെ തീച്ചൂളയില്‍ അരങ്ങേറുന്ന അക്രമങ്ങള്‍ കേരളത്തില്‍ വ്യാപകമാകുകയാണ്. പെട്രോള്‍ ഓഴിച്ച് കത്തിച്ചും,കുത്തിക്കൊന്നും വെട്ടിക്കൊന്നും കലിതീര്‍ക്കുന്ന എത്രയോ സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നു. ആസിഡ് ആക്രമണങ്ങളും ഇപ്പോള്‍ സര്‍വ്വസാധാരണമായിരിക്കുകയാണ്. സാധാരണ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നു ആസിഡ് ആക്രമണം നിത്യ സംഭവം. അതിപ്പോള്‍ കേരളത്തിലും സര്‍വ്വ സാധാരണമാകുന്നു. ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള യുവതിയാണ് ഇത്രവലിയ ക്രൈം നടത്തിയിരിക്കുന്നത് ഞെട്ടിപ്പിക്കുകയാണ്. പ്രണയം ഉപേക്ഷിച്ച് കാമുകന്‍ പോയതോടെ പിന്നെ നിരന്തരം ഭീഷണി. പിന്നാലെ ആസിഡ് ആക്രമണം. ഇതിപ്പോള്‍ കേരളം അക്രമങ്ങളുടെ നാടായി മാറിയിരിക്കുകയാണ്.
പ്രണയപ്പകയില്‍ കൊല്ലും കൊലയും യുവാക്കളായിരുന്നു ഇതുവരെ ഞെട്ടിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ സ്ത്രീകളും അതേ പാത പിന്തുടര്‍ന്നിരിക്കുകയാണ്.