സഹപ്രവര്‍ത്തകയെ വിവാഹം കഴിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് പിടിയില്‍

മുംബൈ. മരുന്ന് കുത്തിവെച്ച് ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ നഴ്‌സായ യുവാവ് അറസ്റ്റില്‍. പൂണെയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ സ്വപ്നില്‍ സാവന്തി (23) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍നിന്ന് മോഷ്ടിച്ച മരുന്നാണ് ഇയാള്‍ ഭാര്യയ്ക്ക് കുത്തിവെച്ചതെന്നും സംഭവം ആത്മഹത്യയാക്കി ചിത്രീകരിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

നവംബര്‍ 14നാണ് ഗുരുതരാവസ്ഥയിലായ ഭാര്യ പ്രിയങ്കയെ സ്വപ്‌നില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ഭാര്യ ജീവനൊടുക്കിയതാണെന്നാണ് സ്വപ്‌നിലിന്റെ മൊഴി. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞു. ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്ന് ഇയാള്‍ മുരുന്ന് മോഷ്ടിച്ചതായ് പോലീസ് കണ്ടെത്തി. തുടര്‍ന്ന് പ്രതി കുറ്റം സമ്മതിച്ചു. അഞ്ച് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ ആശുപത്രിയിലെ നഴ്‌സുമായി പ്രതിക്ക് അടുപ്പം ഉണ്ടായിരുന്നു. സഹപ്രവര്‍ത്തകയെ വിവാഹം കഴിക്കുവാന്‍ ഭാര്യയെ ഒഴുവാക്കുവനാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.