അധ്യാപകരുടെ മുന്നില്‍ വെച്ച് ആ ലൗ ലെറ്റര്‍ വായിക്കേണ്ടി വന്നു, ആരാധകര്‍ ചെയ്തതില്‍ ഏറ്റവും വെറുപ്പ് തോന്നിയ സംഭവം, തുറന്ന് പറഞ്ഞ് അഹാന

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണകുമാര്‍. നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന സിനിമകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ലോക്ക് ഡൗണ്‍ ആയതോടെ അനിയത്തിമാര്‍ക്കും അച്ഛനും ഒപ്പം സോഷ്യല്‍ മീഡിയകളിലും അഹാന സജീവമാണ്. ഇപ്പോള്‍ ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അഹാന. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ആദ്യ ചിത്രത്തിന് ശേഷം തന്റെ കോളേജ് അഡ്രസ് തേടി കണ്ടുപിടിച്ച് ചിലര്‍ ലവ് ലെറ്റര്‍ അയച്ചിനെ കുറിച്ചാണ് നടി പറഞ്ഞത്.

സംഭവത്തെ കുറിച്ച് അഹാന പറയുന്നതിങ്ങനെ;

കേളേജില്‍ ക്ലാസ്സിലിരിക്കുമ്പോള്‍ എച്ച് ഓഡിയ്ക്ക് കാണണമെന്ന് പറഞ്ഞതായി ടീച്ചര്‍ അറിയിച്ചു. കോളേജില്‍ വളരെ നല്ല പഠിക്കുന്ന കുട്ടിയായിരുന്നതിനാല്‍ തന്നെ വളരെ കൂളായി അങ്ങോട്ട് ചെന്നു. അവിടെ പോയപ്പോള്‍ എല്ലാവരും എന്നെ നോക്കി നില്‍ക്കുകയാണ്. എന്ത് പറ്റി എന്ന് ചോദിച്ചപ്പോള്‍ അവരൊരു കൊറിയര്‍ തന്റെ കൈയ്യിലേക്ക് തന്നിട്ട് പറഞ്ഞു ഇത് തന്റെ പേരില്‍ വന്നിരിക്കുന്നതാണ് എന്ന്. ചെന്നൈയിലായിരുന്നു പഠിച്ചത്, കൊറിയറില്‍ എന്താണെന്നൊക്കെ അവര്‍ ചോദിച്ചു.

എവിടുന്നോ ഒരാള്‍ എനിക്ക് കോളേജിലേക്ക് അയച്ചിരിക്കുന്ന കൊറിയറായിരുന്നു അത്. കൊറിയറില്‍ ലവ് ലെറ്ററും ഒരു മാല പോലെ എന്തോ ഗിഫ്റ്റും ഉണ്ടായിരുന്നു. ഓഫീസ് റൂമിലെത്തിയ കൊറിയര്‍ അവര്‍ എല്ലാം കൂടി അത് പൊട്ടിച്ച നിലയിലായിരുന്നു. അവരെല്ലാം ലവ് ലെറ്ററൊക്കെ വായിച്ചിരുന്നു. മലയാളം വായിക്കാന്‍ അറിയില്ലെങ്കില്‍ കൂടി അവര്‍ക്ക് കാര്യം മനസിലായി. കാരണം ലെറ്ററില്‍ ഐ ലവ് യൂ എന്ന് നിരവധി തവണ എഴുതിയിട്ടുണ്ടായിരുന്നു. മൂന്നാല് പേജുണ്ടായിരുന്നു. പത്ത് തവണയെങ്കിലും ഐലവ് യൂ എന്ന് എഴുതിയട്ടുണ്ട്.

ജീവിതത്തില്‍ ആദ്യത്തെ സംഭവമായിരുന്നു, ഞെട്ടിപ്പോയി. വല്ലാത്ത ചമ്മലായി പോയി. അവരോടൊക്കം ക്ഷമ ചോദിച്ചു. അവസാനം എനിക്ക് തന്നെ ചിരി വരാനൊക്കെ തുടങ്ങി. അയാള്‍ വലിയ കഥയൊക്കെ എഴുതിയിട്ടുണ്ടായിരുന്നു. എന്നെ കല്യാണം കഴിക്കണമെന്നും ഭയങ്കര ഇഷ്ടമാണെന്നുമൊക്കെ. അയാളുടെ മൊബൈല്‍ നമ്പരൊക്കെ വച്ചിരുന്നു. ഈ സംഭവമാണ് ആരാധകര്‍ ചെയ്തതില്‍ ഏറ്റവും വെറുപ്പ് തോന്നിയത്. കോളേജിന്റെ അഡ്രസ് കണ്ടുപിടിച്ച് അയാള്‍ ലവ് ലെറ്റര്‍ അയച്ചു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.