നുപൂർ ശർമ്മയെ വധിക്കാനും, ഇന്ത്യയിൽ കലാപം നടത്താനും മുസ്ളീങ്ങളോട് അൽഖ്വയ്ദ ആഹ്വാനം

സ്വാന്തന്ത്ര്യ ദിനത്തിൽ ഇന്ത്യയിലേ ഹിന്ദുക്കളേ ഭീഷണിപ്പെടുത്തി ആഗോള ഭീകര സംഘടനയായ അൽ-ഖ്വയ്ദ. ഇന്ത്യയിലെ മുസ്ളീങ്ങളോട് കലാപ ആഹ്വാനം നടത്താനും നുപൂർ ശർമ്മയേ നേരിടാനും ആഗോള ഭീകര സംഘടനയായ അൽ-ഖ്വയ്ദ ആഹ്വാനം ചെയ്തിരിക്കുന്നത് പുറത്ത് വന്നിരിക്കുന്നു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് വിഷയവും മത സാഹോദര്യം തകർക്കാൽ കലാപ ആഹ്വാനവുമായതിനാൽ വിഷയം അതീവ ഗൗരവമാണ്‌. ഓരോ ഇന്ത്യക്കാരന്മും മുസ്ളീം മത വിശ്വാസികളും അൽ ക്വയ്ദയുടെ നാട് കുട്ടി ചോറാക്കാനു ഇത്തരം സന്ദേശങ്ങൾക്കെതിരേ അതീവ ജാഗ്രത പാലിക്കണം. ഹിന്ദുക്കൾക്കും അപകട സന്ദേശമാണ്‌ അൽ ക്വയ്ദ നല്കുന്നത്,മതനിന്ദ ആരോപിച്ച് നൂപുർ ശർമ്മയെ ഇസ്ളാമിക നീതിക്ക് മുമ്പാകെ കൊണ്ടുവരാൻ ആണ്‌ ഇന്ത്യൻ മുസ്ളീങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.

വിവാദപരമായ ജിഹാദി ഭീഷണികളുടെ ഭിതിയിൽ ഇതിനകം തന്നെ കഴിയുന്ന മുൻ ബിജെപി വക്താവിന്റെ സുരക്ഷയെക്കുറിച്ചുള്ള രഹസ്യാന്വേഷണ ഏജൻസികളുടെ ആശങ്ക ഇതോടെ വർദ്ധിച്ചു. നുപൂർ ശർമ്മയേയും ബന്ധപ്പെട്ട ബിജെപി നേതാക്കളേയും വധിക്കാൻ അന്തർദേശീയ തലത്തിലാണ്‌ തീവ്രവാദികൾ ഗൂഢാലോചന നറ്റത്തിയിരിക്കുന്നത്. ഇത്തരത്തിൽ എന്തെങ്കിലും രാജ്യത്ത് ഉണ്ടായാൽ അത് വലിയ കലാപവും തിരിച്ചടിയും ചേരിതിരിവും വിവിധ മതങ്ങൾക്ക് ഇടയിൽ ഉണ്ടാക്കും. ഗുജറാത്ത കലാപത്തിന്റെ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. ഗോദ്രയിൽ തീവണ്ടിക്ക് തീയിട്ടതിനെ തുടർന്ന് ആളുകളേ അവിടെ ചുട്ട് കൊന്നതായിരുന്നു അന്ന് കലാപത്തിന്റെ തുടക്കം. പിന്നീട് അത് കൈവിട്ട രീതിയിൽ പോവുകയായിരുന്നു.

മാത്രമല്ല ഇപ്പോൾ അൽ ക്വയ്ദ അടക്കം നടത്തുന്ന ഭീഷണികൾ ഇസ്ളാമിക നിയമങ്ങൾ ഇന്ത്യയിൽ നടപ്പാക്കുന്നതിന്റെ കൂടി സൂചനയാണ്‌. മുഹമദ് നബിയെ വിമർശിക്കരുത് എന്നും വിമർശിച്ചാൽ കുറ്റകരം എന്നും ഇന്ത്യൻ നിയമത്തിൽ ഒരിടത്തും ഇല്ല. ദൈവ നിന്ദ ഇന്ത്യയിൽ കുറ്റകരവുമല്ല. എന്നാൽ മുഹമദ് നബിയേയും ഖുറാനേയും വിമർശിച്ചാൽ മരനം എന്ന ഒരു അപ്രഖ്യാപിത നിയമം ഇന്ത്യയിലെ ജനങ്ങൾക്ക് മീതേ ഭീതി വിതച്ച് അടിച്ചേല്പ്പിക്കുകയാണ്‌. നമുക്കറിയാം ഇന്ത്യയിൽ ക്രിസ്തു, കൃഷ്ണ, ബുദ്ധൻ, ശിവൻ എല്ലാം വലിയ വിമർശനങ്ങൾ ഏറ്റു വാങ്ങുന്ന ദൈവങ്ങളാണ്‌. യുക്തിവാദികൾ ഈ ദൈവങ്ങളേ റോസ്റ്റ് ചെയ്യുന്നു. എന്നാൽ ഇതൊന്നും ഇസ്ളാം ദൈവത്തിന്റെയും പ്രവാചകന്റെയും കാര്യത്തിൽ പാടില്ലെന്ന ഒരു നയം ഇന്ത്യയിൽ നിശബ്ദമായി നടപ്പാക്കുകയാണ്‌.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നവ-ഇ-ഘവാ-ഇ-ഹിന്ദിന്റെ മുഖപത്രത്തിലാണ്‌ നുപൂർ ശർമ്മക്കെതിരെ നീതി നറ്റപ്പാക്കാൻ മുസ്ളീങ്ങളോട് ആഹ്വാനം ചെയ്തിട്ടുള്ളത്. ശർമ്മയുടെ “നിന്ദ” വിശദമായി വിവരിക്കുകയും അതിന്റെ ഏറ്റവും പുതിയ ലക്കത്തിൽ പ്രതികാരം ചെയ്യാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. കാശ്മീരിലേക്കുള്ള അടുത്ത ജിഹാദിൽ നുപൂർ ശർമ്മക്കെതിരായ ജിഹാദും കൂടി ഉൾപെടുത്തും എന്നും ഭീകരവാദികളുടെ മുഖ പത്രം പറയുന്നു.ദശാബ്ദങ്ങൾക്കുമുമ്പ് മതനിന്ദ ആരോപിച്ച് എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കെതിരെ യുഎസിൽ അടുത്തിടെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശർമ്മയുടെ സുരക്ഷയെക്കുറിച്ച് ഇന്റലിജൻസ് ഏജൻസികൾ പ്രത്യേകം ആശങ്കാകുലരാണ്.

നേരത്തെ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദ ജൂണിൽ അതിന്റെ മുഖപത്രമായ അസ്-സാഹബ് വഴി ശർമ്മയുടെ അഭിപ്രായത്തിന് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പ്രസ്താവന ഇറക്കിയിരുന്നു. ഡൽഹി, ഗുജറാത്ത്, ഉത്തർപ്രദേശ്, മുംബൈ എന്നിവിടങ്ങളിൽ സ്ഫോടനം നടത്താൻ തങ്ങൾ തയ്യാറാണെന്ന് എക്യുഐഎസ് അവകാശപ്പെട്ടിരുന്നു. നബിയുടെ ബഹുമാനം സംരക്ഷിച്ചില്ലെങ്കിൽ നാം നശിക്കും,” പ്രവാചകന്റെ മഹത്വത്തിനായി ജീവൻ ബലിയർപ്പിക്കുന്ന ആരെങ്കിലും ഉണ്ടോ എന്ന് ചോദിക്കുന്ന എക്യുഐഎസ് തലവൻ അസിം ഉമർ – യുപിയിലെ സംഭാലിൽ നിന്നുള്ള ഒരു ചോദ്യം വീഡിയോയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.ശർമ്മയെ പിന്തുണച്ചതിന് ഉദയ്പൂർ തയ്യൽക്കാരൻ കനയ്യ ലാൽ, അമരാവതി ഫാർമസിസ്റ്റ് ഉമേഷ് കോൽഹെ എന്നിവരെ അവരുടെ അയൽക്കാരും പരിചയക്കാരും കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോൾ അല്ക്വയ്ദ മുഖ പത്രം നുപൂർ ശർമ്മയുടെ വധ ശിക്ഷ നറ്റപ്പാക്കാൻ ആഹ്വാനം നടത്തിയിരിക്കുന്നത്.മുൻ ബിജെപി വക്താവിനെ പിന്തുണച്ച മറ്റുള്ളവർക്ക് ഗുരുതരമായ പരിക്കേൽക്കുകയും മറ്റുള്ളവരെ ക്ഷമാപണം നടത്തുകയും ചെയ്ത സംഭവങ്ങളുണ്ട്.നുപൂർ ശർമ്മ ഇപ്പോൾ ഒരു അജ്ഞാത സ്ഥലത്ത് പോലീസ് സംരക്ഷണത്തിലാണ് താമസിക്കുന്നത്, വർദ്ധിച്ചുവരുന്ന ഭീഷണികൾ കണക്കിലെടുത്ത് അധികൃതർ നുപൂർ ശർമ്മയുടെ സുരക്ഷ അടുത്തിടെ അപ്ഗ്രേഡ് ചെയ്തു.

നുപൂർ സർമ്മ ഖുറാനിലെ മുഹമദ് നബിയുടെ വിവാഹ ബന്ധങ്ങൾ ആയിരുന്നു ഒരു ചാനൽ ചർച്ചയിൽ വിശദീകരിച്ചത്. എന്നാൽ നുർപൂരിനെ ആദ്യ ഘട്റ്റത്തിൽ തന്നെ ബിജെപി തള്ളി പറയുകയും പുറത്താക്കുകയും ചെയ്തിരുന്നു. ഇത് തെറ്റായ സന്ദേസവും ഭീകരവാദികൾക്ക് കൂടുതൽ ഭീഷണി ഉപയോഗിക്കാൻ കാരണവും ആയെന്ന് ബിജെപിയിൽ തന്നെ അഭിപ്രായമുണ്ട്.