അധികാരത്തിന്റെ സിംഹാസനവും ചെങ്കോലും കയ്യിലില്ലെങ്കിലും അദ്ദേഹം രാജാവാണ്, സാധാരണക്കാരുടെ രാജാവ്,അഞ്ചു പാർവതി പ്രബീഷ്

എല്ലാം ഉരുളെടുത്ത്, ഉണ്ടായിരുന്ന കിടപ്പാടം കൂടി ജപ്തി ഭീഷണിയിലായ ജീവിതം തന്നെ വഴിമുട്ടിയ കവളപ്പാറ പാതാറിലെ കൃഷ്ണന് കൈത്താങ്ങായി നടൻ സുരേഷ് ഗോപി എത്തിയിരുന്നു. 3.5 ലക്ഷം അടച്ച് സുരേഷ് ഗോപി,കൃഷ്ണന് കിടപ്പാടം വീണ്ടെടുത്ത് കൊടുത്തു. ഇതാണ് സുരേഷ് ഗോപി. ഒരു പച്ചയായ മനുഷ്യൻ,സഹായം വേണ്ടവരിലേക്ക് ഓടിയെത്തു. മലയാള സിനിമയുടെ താരത്തിളക്കം ബിജെപി നേതാവ് അതിനേക്കാളേറെ ഒരു മനുഷ്യ സ്‌നേഹി. കൃഷ്ണനേപ്പോലെ എത്രയോ പേരാണ് ആ കരുതലിന്റെ പാത്രമായിട്ടുള്ളത്. സുരേഷ് ​ഗോപിയുടെ ഈ നല്ല മനസിനെ പ്രകീർത്തിച്ച് അഞ്ചു പാർവതി പ്രഭീഷ് പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. നേരം വെളുക്കുമ്പം തൊട്ട് ഇരുട്ടുവോളം വരെ ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം വിളിച്ച് കേപ്ടൻ്റെ ആളുകൾ അടച്ചാക്ഷേപിക്കുന്ന ദാറ്റ് സെയിം മാൻ തന്നെ വീണ്ടും രക്ഷകനായി അവതരിച്ചു ഒരു കർഷകനെയും അയാളുടെ കുടുംബത്തെയും കടക്കെണിയിൽ നിന്നും രക്ഷിക്കുവാനെന്ന് അഞ്ജു പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ഡൈബത്തിൻ്റെ നാട്ടിലെ കർഷകസ്നേഹികൾ ഇവിടെ കം ഓൺ. അങ്ങ് ഡൽഹിയിൽ കർഷകസമരം നടന്നപ്പോൾ ട്രാക്ടർ ഉരുട്ടിയും ചപ്പാത്തി പരത്തിയും കർഷക സ്നേഹം കാണിച്ച ടീമുകൾ അറിഞ്ഞിരുന്നോ ദേ ഇബടെ കൺമുന്നിൽ കവളപ്പാറയിൽ മൂന്ന് കൊല്ലം മുമ്പുണ്ടായ ഉരുൾപ്പൊട്ടലിൽ സർവ്വതും നഷ്ടമായ കർഷകരെ കുറിച്ച്? ടൂൾ കിറ്റ് നാടകം അർമാദിച്ച് കളിച്ച ടീമുകൾക്ക് അതിനൊക്കെ എവിടെ സമയം ! എന്നാൽ നാട്യങ്ങളില്ലാതെ, ഡോഗ് ഷോകളില്ലാതെ മനുഷ്യരെ മനസ്സിലാക്കാൻ കഴിയുന്ന ചിലർ ഇവിടെ ഉണ്ടായിരുന്നു കേട്ടോ. നേരം വെളുക്കുമ്പം തൊട്ട് ഇരുട്ടുവോളം വരെ ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം വിളിച്ച് കേപ്ടൻ്റെ ആളുകൾ അടച്ചാക്ഷേപിക്കുന്ന ദാറ്റ് സെയിം മാൻ തന്നെ വീണ്ടും രക്ഷകനായി അവതരിച്ചു ഒരു കർഷകനെയും അയാളുടെ കുടുംബത്തെയും കടക്കെണിയിൽ നിന്നും രക്ഷിക്കുവാൻ.

അതേ,മൂന്നു വർഷം മുൻപുണ്ടായ ഉരുൾപൊട്ടലിൽ സർവതും നഷ്ടമായി ജപ്തി ഭീഷണി നേരിട്ട കൃഷ്ണൻ എന്ന കർഷകന് താങ്ങും തണലുമായി നിന്നത് അടിമ ഗോപിയെന്നും പിൻവാതിലിൽ കൂടി രാജ്യസഭയിൽ പ്രവേശിച്ചവനെന്നും ഹിന്ദുത്വവാദിയെന്നും ചാണകമെന്നും ഒക്കെ നിങ്ങൾ വിളിക്കുന്ന ആ മനുഷ്യൻ മാത്രം. മനോരമയിലൂടെ വാർത്ത അറിഞ്ഞ ശ്രീ.സുരേഷ് ഗോപി കൃഷ്ണൻ എന്ന കർഷകൻ്റെ വായ്പാ കുടിശ്ശിക ആയ മൂന്നര ലക്ഷം രൂപ അടച്ചു. സുരേഷ് ഗോപിയുടെ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റാണ് മൂന്നരലക്ഷം രൂപ നിലമ്പൂർ ബാങ്കിൽ നിക്ഷേപിച്ചത്.അതോടെ കൃഷ്ണനും കുടുംബത്തിനു മീതെ വെല്ലുവിളിയായി നിന്ന വീടിന്റെ ജപ്തി ഒഴിഞ്ഞു പോവുകയാണ്.
സുരേഷ് ഗോപി- മനുഷ്യത്വത്തിന് രാഷ്ട്രീയം ബാധകമല്ലെന്ന് ഒരോ പ്രവൃത്തിയിലൂടെയും പേർത്തും പേർത്തും തെളിയിച്ചുക്കൊണ്ടേയിരിക്കുന്ന ഒരേ ഒരു ജനസേവകൻ ! നോവുന്ന മനുഷ്യർക്ക് സാന്ത്വനവും സമാശ്വാസവും സ്നേഹവും വാരിക്കോരിക്കൊടുക്കുന്ന ഒരു മനുഷ്യൻ. മാനവസേവ മാധവസേവയെന്ന ആപ്തവാക്യം ജീവിതത്തിൻ്റെ ഭാഗമാക്കിയ മനുഷ്യന് സഹജീവികളെ സ്നേഹിക്കാനേ കഴിയൂ. അതുകൊണ്ടാണ് നിങ്ങൾ അദ്ദേഹത്തിൻ്റെ രാഷ്ട്രീയം മാത്രം നോക്കി മാറ്റിനിറുത്തിയാലും അദ്ദേഹം നിങ്ങളിൽ നിന്നും മാറി നില്ക്കാത്തത്.
രാഷ്ട്രീയ പകപോക്കലിൽ പിടഞ്ഞു വീണ ജീവനുകൾ വട്ടവടയിലായിരുന്നാലും പെരിയയിലായിരുന്നാലും ഉറ്റവരുടെ വേർപാടിൽ വെന്തെരിയുന്നവർക്ക് ഒരിറ്റു സാന്ത്വനം പകരാൻ അദ്ദേഹമെത്തിയിരിക്കും. തൂങ്ങി നിന്നാടിയ കുരുന്നുകൾ വാളയാറിലാവട്ടെ വണ്ടിപ്പെരിയാറിലാവട്ടെ പുത്രദു:ഖത്തിൽ നീറിപ്പിടയുന്നവരെ ചേർത്തണയ്ക്കാൻ അദ്ദേഹമുണ്ടാവും. ഡൈബത്തിന്റെ സ്വന്തം നാട്ടിൽ 140 തെരഞ്ഞെടുക്കപ്പെട്ട പ്രബുദ്ധ ജനപ്രതിനിധികളുണ്ടെങ്കിലും ഒരാവശ്യം വന്നാൽ രക്ഷ തേടി “സാണകം ” സവിട്ടാൻ റെഡിയാവുന്ന പ്രബുദ്ധർക്ക് അന്നേരം ” സാണകം ” പഞ്ചഗവ്യം പോലെ ഔഷധയോഗ്യമാവുന്നത് സുരേഷ് ഗോപിക്ക് സമം സുരേഷ് ഗോപിയേ ഉള്ളുവെന്ന ബോധ്യം കൊണ്ടാണ്. അധികാരത്തിന്റെ സിംഹാസനവും ചെങ്കോലും കയ്യിലില്ലെങ്കിലും അദ്ദേഹം രാജാവാണ് – സാധാരണക്കാരുടെ രാജാവ് ഒരേ ഒരു സുരേഷ് ഗോപി