വില്ലേജ് ഓഫീസറുടെ ജോലി, ചെയ്യുന്നത് തഹസിൽദാരുടെ പണി, ചണ്ണപ്പേട്ട വില്ലേജ് ഓഫീസറെ കളക്ടർ സസ്പെന്റ് ചെയ്തു

കൊല്ലം . വില്ലേജ് ഓഫീസറുടെ കസേരയിൽ ഇരുന്ന് തഹസിൽദാരുടെ പണിചെയ്തു കൊണ്ടിരുന്ന ചണ്ണപ്പേട്ട വില്ലേജ് ഓഫീസറെ കൊല്ലം ജില്ലാ കളക്ടർ സസ്പെന്റ് ചെയ്തു. ചണ്ണപ്പേട്ട വില്ലേജ് ഓഫീസർ രതീഷിനാണ് സസ്‌പെൻഷൻ. തഹസിൽദാർ പാസാക്കേണ്ട റീ സർവ്വേ രേഖകൾ വില്ലേജ് ആഫീസർ രതീഷ് തന്നെ പാസാക്കി നൽകിയതായി കണ്ടെത്തുകയായിരുന്നു.

റിസർവേയിൽ അധികം വരുന്ന വസ്തുക്കൾ തൽക്കാലം ഒന്നും ചെയ്യേണ്ട എന്ന് സർക്കാർ ഉത്തരവ് നില നിൽക്കെ അധികം വന്ന വസ്തുക്കൾ രതീഷ് പതിച്ച് നൽകിയതായും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം ചണ്ണപ്പേട്ട വില്ലേജ് ഓഫീസിലെ മറ്റാരു ഉദ്യോഗസ്ഥൻ ഓഫീസിലെത്തിയ യുവതിയോട് മോശം പെരുമാറ്റം നടത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ വന്ന ഉന്നത റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വില്ലേജ് ഓഫീസർ രതീഷ് നടത്തിയ ക്രമകേടുകൾ കണ്ടെത്തുന്നത്.

എൽ.ആർ തഹസിൽദാർ ഡി. സന്തോഷ് കുമാറാണ് വില്ലേജ് ആഫീസർ നടത്തിയ ക്രമകേടുകൾ കണ്ടെത്തി കളക്ടർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. തുടർന്ന് കളക്ടർ വില്ലേജ് ആഫീസർ രതീഷിനെ സസ്പെന്റ് ചെയ്തതായി ഉത്തരവിറക്കുകയായിരുന്നു.
പുനലൂർ താലൂക്ക് ആഫീസ് പരിധിയിൽപ്പെട്ട ആയിരനല്ലൂർ വില്ലേജ് ഓഫീസിലെ വില്ലേജ് ആഫീസറായിരിന്ന രതീഷിനെതിരെ ഇവിടെ വ്യാപകമായി പരാതി വന്നതിനെ തുടർന്നാണ്ചണ്ണപ്പേട്ട വില്ലേജ് ആഫീസറാറായി സ്ഥലം മാറ്റം നൽകിയിരുന്നത്.

കേരളത്തിലെ മികച്ച തഹസിൽദാർക്കുള്ള അവാർഡ് നേടിയ പുനലൂർ തഹസിൽദാറിന്റെ പരിതിയിലാണ് അടുത്തിടെ സർവ്വേ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്യുന്നത്. വില്ലേജ് ഓഫീസിൽ എത്തിയ യുവതിയോട് മോശം പെരുമാറ്റം നടത്തിയതിൽ നടപടി എടുക്കുകയായിരുന്നു. പിന്നാലെയാണ് ഗുരുതരമായ ക്രമകേട് നടത്തിയതിന്ചണ്ണപ്പേട്ട വില്ലേജ് ആഫീസർ രതീഷ് സസ്പെൻഷൻ നടപടി നേരിടുന്നത്. ആയിരനെല്ലൂർ വില്ലേജ് ആഫീസറായിറായിരിക്കേ ഒട്ടനവധി പരാതി ഉയർന്ന രതീഷിനെ റീസർവ്വേ പൂർത്തിയായ ചണ്ണപ്പേട്ട റില്ലേജിലേയ്ക്ക് സ്ഥലം മാറ്റിയതിലും ദുരൂഹത ഉണ്ട്.