കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ പിതാവ് ട്രെയിന്‍ തട്ടി മരിച്ചു

കോട്ടയം. കരള്‍മാറ്റ ശസ്ത്രക്രിയ്ക്കായി എട്ടുമാസം പ്രായമുള്ള മകന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഗൃഹനാഥന്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശിയായ ജയേഷിനെയാണ് കോട്ടയം റെയില്‍വേസ്‌റ്റേഷനെ സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. ജയേഷ് സുനിത ദമ്പതികളുടെ മകന്‍ സായൂജാണ് ചികിത്സയില്‍.

കുട്ടിക്ക് അമ്മയാണ് കരള്‍ നല്‍കുന്നത്. 28നാണ് ശസ്ത്രക്രീയ നിശ്ചയിച്ചിരുന്നത്. സഹായത്തിനായി ജയേഷും സഹോദരനും ആശുപത്രിയില്‍ ഉണ്ടായിരുന്നു. ശനിയാഴ്ച വൈകിട്ടോടെ ജയേഷിനെ കാണാതാകുകയായിരുന്നു. കുട്ടിക്ക് ഉണ്ടായ രോഗത്തെ തുടര്‍ന്ന് ഇയാള്‍ മാനസിക വിഷമത്തിലായിരുന്നുവെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. കുട്ടിയുടെ ചികിത്സയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ ധനസമാഹരണം നടന്നിരുന്നു.