ആലപ്പുഴ: ആലപ്പുഴ സി.പി.എമ്മില്‍ പ്രശ്നങ്ങൾ തുടർക്കഥയാകുന്നു. ലോക്കല്‍ സെക്രട്ടറിയുടെ എസ്.ഡി.പി.ഐ. ബന്ധമാണ് ഇപ്പോൾ ഉടലെടുത്ത പുതിയ പ്രശ്നം. ഇതേ തുടർന്ന് ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റിയിലെ 38 പാര്‍ട്ടി അംഗങ്ങള്‍ കൂട്ടരാജി നല്‍കിയിട്ടുണ്ട്. നാല് ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
ഷീദ് മുഹമ്മദിന്റെ ബിസിനസ് പങ്കാളി എസ്.ഡി.പി.ഐ. നേതാവാണെന്നാണ് രാജിവെച്ചവരുടെ ആക്ഷേപം. നേതാവാണ് എന്നതിന് പുറമേ, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ സ്വന്തം വാര്‍ഡില്‍ പോലും എസ്.ഡി.പി.ഐയാണ് വിജയിച്ചതെന്ന ആരോപണവും രാജിവെച്ചവര്‍ ച്ചുണ്ടിക്കാട്ടി.
ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും എസ്ഡിപിഐയുമായുള്ള ബന്ധത്തിന്റെ ഫലാണ് ഇതെന്നും രാജിവെച്ചവർ പറയുന്നു. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വര്‍ഗീയ വിരുദ്ധ സദസ്സുകളൊന്നും എല്‍.സി. സെക്രട്ടറി നടത്തിയില്ല. ഇത് പാര്‍ട്ടി പരിശോധിക്കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതില്‍ നടപടിയുണ്ടാവാത്ത പശ്ചാത്തലത്തിലാണ് നേതാക്കൾ കൂട്ടരാജിയിലേക്ക് കടക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു.